മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി

വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് നടന്‍ മമ്മൂട്ടി പറഞ്ഞ കാര്യത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടി പറഞ്ഞതിനെ എന്തും വിവാദമാക്കാന്‍ നടക്കുന്നവര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മമ്മൂട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നു. അതില്‍ അദ്ദേഹത്തിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ച് സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ ആരും ക്ഷണിക്കാതെ തന്നെ ഒരുപാട് ആളുകള്‍ എത്തി. അങ്ങനെ വന്ന ഒരാളാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ആരെയും അറിയിച്ചുകൊണ്ടായിരുന്നില്ല മമ്മൂട്ടിയുടെ സന്ദര്‍ശനം. വരണമെന്ന് തോന്നി അദ്ദേഹം എത്തിയതാണ്. എല്ലാഘട്ടത്തിലും കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്ന പ്രമുഖ സ്ഥാനത്തുള്ളവരില്‍ ഒരാളാണ് മമ്മൂട്ടി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇടപഴകുന്നുണ്ട്. അന്നേ ദിവസം ചെന്നൈയില്‍ നിന്ന് നന്നേ കാലത്ത് കോഴിക്കോട് എത്തിയ ശേഷമാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് സ്വാഭാവികമെന്ന നിലയില്‍ മമ്മൂട്ടി പറഞ്ഞ ഒരു കാര്യത്തെയാണ് വിവാദമാക്കിയത്. കേരളത്തില്‍ എന്തും വിവാദമാക്കാന്‍ നടക്കുന്നവരുണ്ടല്ലോ. അവര്‍ക്ക് അവസരമുണ്ടാക്കി കൊടുക്കരുത് എന്ന സദുദ്ദേശത്തോടെയായിരുന്നു മമ്മൂട്ടി അക്കാര്യം പറഞ്ഞത്. ഒരു ക്യാമറയ്ക്ക് മുന്നിലും പറഞ്ഞതല്ല അത്. ശരീരത്തില്‍ ക്യാമറ വെച്ച് നടക്കുന്ന നിരവധി പേരുണ്ട്. അങ്ങനെ ഒരാള്‍ അവിടെയുണ്ടായിരുന്നു. ഇത് വിവാദമാക്കാന്‍ താത്പര്യമുള്ളവര്‍ വലിയ തോതില്‍ വിവാദമാക്കി’

‘മമ്മൂട്ടി അപമാനിച്ചു, ക്ഷുഭിതനായി എന്നുള്ള വാര്‍ത്തകള്‍ വന്നു. മമ്മൂട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നു. എന്തൊരു നിര്‍ഭാഗ്യകരമായ സ്ഥിതിയാണിത്. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവര്‍ത്തിയായിരുന്നു ആ യാത്ര. എന്നിട്ടും അത് വിവാദമാക്കി. സിപിഐഎമ്മിന്റെ സോഷ്യല്‍ മീഡിയ പോരാളികള്‍ മമ്മൂട്ടിയെ ആക്രമിച്ചു എന്ന് വാര്‍ത്തകള്‍ വന്നു. റഫീഖ് അതില്‍ കൃത്യമായ പ്രതികരണമാണ് നടത്തിയത്. ഒരു അധിക്ഷേപവും ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാടിന് ഗുണകരം അല്ല. നന്മയുടെ കൂടെ നില്‍ക്കാന്‍ കഴിയണം’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

ഈ ട്രോഫി ഞാൻ ദ്രാവിഡിനും ലക്ഷ്മണിനും സമർപ്പിക്കുന്നു: ഗൗതം ഗംഭീർ

സീറ്റില്‍ കലഹിച്ച് സിസി മുകുന്ദന്‍ സിപിഐ വിട്ടു; നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും

'എത്ര പേരെ പ്രണയിക്കുന്നു, ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യം, പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്; മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചത്; പൊലീസ് നിലപാട് പരിതാപകരം, മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് വി ഡി സതീശന്‍

'എന്റെ ഒരു നിഷ്‌കളങ്കതയുണ്ട്, എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന നിഷ്‌കളങ്കത'; വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്ന് ഭാര്യയുടെ പരാതിയെ കുറിച്ച് ഗണേഷ് കുമാര്‍; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും മന്ത്രി

പാലക്കാട് സ്വതന്ത്രനായി മല്‍സരിക്കാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; 'കോണ്‍ഗ്രസുകാര്‍ അങ്ങനെ ചോദിക്കുന്നതില്‍ സന്തോഷമുണ്ട്; പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും, വേണ്ടെന്ന് പറഞ്ഞാല്‍ ഇല്ല'

ഗണേഷ് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണം; കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഭര്‍ത്താവിനെ കണ്ടുവെന്ന് ഭാര്യ, ഫോട്ടോ എടുത്തതിന് മന്ത്രിയുടെ കൂടെയുള്ളവര്‍ തടഞ്ഞുവെച്ച് ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചു; ആര്‍ ശ്രീലേഖയുടെ നിര്‍ദേശ പ്രകാരം പൊലീസില്‍ അറിയിച്ചിട്ടും അവര്‍ ഇടപെടാതെ മാറി നിന്നു

ICL ഫിന്‍കോര്‍പിന് പുതിയ നാഴികക്കല്ല്; ബീഹാറിലെ പാട്‌നയില്‍ റീജിയണല്‍ ഓഫീസും ബ്രാഞ്ചുകളും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഉദ്ഘാടനം ചെയ്തു; ചടങ്ങില്‍ അധ്യക്ഷനായി ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാന്‍ അഡ്വ. കെ ജി അനില്‍കുമാര്‍

പിതാവിന്റെ പിന്‍ഗാമിയായി ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനേയി; ആഘോഷം മാത്രമല്ല ശക്തമായ പ്രതിഷേധവും ടെഹ്‌റാനില്‍ പ്രകടം

വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു ഖത്തര്‍ എയര്‍വേയ്സ്; പ്രത്യേക വ്യോപാതകളിലൂടെ സര്‍വ്വീസ്, കൊച്ചിയിലേക്കടക്കം സര്‍വ്വീസ് നടത്തും