സ്വന്തം കുഞ്ഞിനെ വെട്ടിനുറുക്കാന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തം; നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു; 25 വര്‍ഷം പരോളില്ലാതെ ശിക്ഷ

ആറ്റിങ്ങല്‍ ആലംകോട് വയോധികയെയും ചെറുമകളെയും വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കേസിലെ രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവച്ചു. നിനോ മാത്യു 25 വര്‍ഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അനുശാന്തി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ പിവി സുരേഷ്‌കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് വിധി പറഞ്ഞത്. 2014 ഏപ്രില്‍ 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു അനുശാന്തിയും നിനോ മാത്യുവും.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുശാന്തിയുടെ കുടുംബം തടസമാണെന്ന് മനസിലാക്കിയ ഇരുവരും ചേര്‍ന്ന് കുടുംബത്തെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അനുശാന്തിയുടെ അറിവോടെയും നിര്‍ദ്ദേശം അനുസരിച്ചും നിനോ മാത്യു അനുശാന്തിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍തൃമാതാവിനെയും നാലുവയസുകാരി മകളെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അനുശാന്തിയുടെ ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വീടിന് പുറത്തേക്കിറങ്ങി ഓടിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരു പ്രതികളെയും പൊലീസ് പിടികൂടി ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. അറേബ്യയിലെ മുഴുവന്‍ സുഗന്ധലേപനങ്ങള്‍ കൊണ്ട് കൈ കഴുകിയാലും പാപക്കറ മാറില്ലെന്നായിരുന്നു അനുശാന്തിയെ കുറിച്ച് അന്ന് കോടതി പറഞ്ഞത്.

സ്വന്തം മകളെ വകവരുത്താന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിചാരണയ്ക്കിടയില്‍ താന്‍ നിരപരാധിയാണെന്നും നിനോ മാത്യുവിന്റെ പദ്ധതിയായിരുന്നു കൊലപാതകമെന്നും അനുശാന്തി കോടതിയെ അറിയിച്ചു. എന്നാല്‍ അനുശാന്തി കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഇതോടെ അനുശാന്തിയുടെ ആ വാദവും പൊളിഞ്ഞു. തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞ കാലത്ത് അനുശാന്തിയ്ക്ക് കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലില്‍ ഏര്‍പ്പെടേണ്ടി വന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം