സ്വന്തം കുഞ്ഞിനെ വെട്ടിനുറുക്കാന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തം; നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു; 25 വര്‍ഷം പരോളില്ലാതെ ശിക്ഷ

ആറ്റിങ്ങല്‍ ആലംകോട് വയോധികയെയും ചെറുമകളെയും വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കേസിലെ രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവച്ചു. നിനോ മാത്യു 25 വര്‍ഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അനുശാന്തി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ പിവി സുരേഷ്‌കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് വിധി പറഞ്ഞത്. 2014 ഏപ്രില്‍ 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു അനുശാന്തിയും നിനോ മാത്യുവും.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുശാന്തിയുടെ കുടുംബം തടസമാണെന്ന് മനസിലാക്കിയ ഇരുവരും ചേര്‍ന്ന് കുടുംബത്തെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അനുശാന്തിയുടെ അറിവോടെയും നിര്‍ദ്ദേശം അനുസരിച്ചും നിനോ മാത്യു അനുശാന്തിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍തൃമാതാവിനെയും നാലുവയസുകാരി മകളെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അനുശാന്തിയുടെ ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വീടിന് പുറത്തേക്കിറങ്ങി ഓടിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരു പ്രതികളെയും പൊലീസ് പിടികൂടി ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. അറേബ്യയിലെ മുഴുവന്‍ സുഗന്ധലേപനങ്ങള്‍ കൊണ്ട് കൈ കഴുകിയാലും പാപക്കറ മാറില്ലെന്നായിരുന്നു അനുശാന്തിയെ കുറിച്ച് അന്ന് കോടതി പറഞ്ഞത്.

സ്വന്തം മകളെ വകവരുത്താന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിചാരണയ്ക്കിടയില്‍ താന്‍ നിരപരാധിയാണെന്നും നിനോ മാത്യുവിന്റെ പദ്ധതിയായിരുന്നു കൊലപാതകമെന്നും അനുശാന്തി കോടതിയെ അറിയിച്ചു. എന്നാല്‍ അനുശാന്തി കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഇതോടെ അനുശാന്തിയുടെ ആ വാദവും പൊളിഞ്ഞു. തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞ കാലത്ത് അനുശാന്തിയ്ക്ക് കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലില്‍ ഏര്‍പ്പെടേണ്ടി വന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്