കള്ളുഷാപ്പ് പണിയാനും കുന്നിടിക്കാനും ചട്ടങ്ങള്‍ കാറ്റില്‍ പറത്തി; പരിശുദ്ധിയുടെ കാര്യത്തില്‍ '916' അല്ല ആന്തൂര്‍ നഗരസഭ

തന്റെ ജീവിത സമ്പാദ്യമായ കണ്‍വെന്‍ഷന്‍ സെന്ററിന് പെര്‍മിറ്റ് ലഭിക്കാതെ സാജന്‍ ഓടി നടന്നപ്പോള്‍ ഇഷ്ടക്കാര്‍ക്ക് സഹായം വാരിക്കോരി നല്‍കി ആന്തൂര്‍ നഗരസഭ. ദേശീയപാത വികസനത്തിനായി പൊളിച്ചു നീക്കിയ കള്ളുഷാപ്പിനാണ് നഗരസഭ വഴിവിട്ട സഹായം നല്‍കിയത്. ലൈസന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ താത്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കാന്‍ കള്ളുഷാപ്പിന് അനുമതി നല്‍കുകയായിരുന്നു.

ആയുസ്സിന്റെ സിംഹഭാഗവും മറുനാട്ടില്‍ പണിയെടുത്ത് സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് സാജന്‍ തന്റെ സ്വപ്നം പണിതുയര്‍ത്തിയത്. ഒരു കൈ കൊണ്ട് ആ സ്വപ്‌നത്തെ തച്ചുടച്ച് മറുകൈ കൊണ്ട് തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് എന്തു വഴിവിട്ട സഹായവും ചെയ്ത നഗരസഭയുടെ ചെയ്തികളെ എന്തുപേരിട്ടാണ് വിളിക്കേണ്ടത്? നഗരസഭയുടെ ഇഷ്ടജന സേവ മനസ്സിലാക്കാന്‍ വേറെയുമുണ്ട് ഉദാഹരണങ്ങള്‍.

മൂന്നു വര്‍ഷം മുമ്പ് ഇതേ നഗരസഭ കുന്നിടിച്ച് റിസോര്‍ട്ട് പണിയാന്‍ അനുമതി കൊടുത്തിട്ടുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ മകന്‍ പങ്കാളിയായ കമ്പനിക്കു വേണ്ടി പണിയുന്ന റിസോര്‍ട്ടിന് ആയിരുന്നു അത്. ഇതിനെതിരെ ശാസ്ത്ര സാഹിത്യപരിഷത്ത് അടക്കം പരാതി കൊടുത്തു. വന്‍നിക്ഷേപം വലതു കാലെടുത്തു വെച്ചു വരുമ്പോള്‍ എന്തു പാരിസ്ഥിതിക ആഘാതം? കുന്നിടിച്ച് റിസോര്‍ട്ട് പണിയൊക്കെ ജോറായി നടക്കുന്നു.

ഇങ്ങനെയൊക്കെ കളികള്‍ നടക്കുമ്പോഴാണ് ചട്ടലംഘനത്തിന്റെ പേരില്‍ ഒരു പ്രവാസിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് പെര്‍മിറ്റ് നിഷേധിക്കപ്പെട്ടത്. നഗരസഭാദ്ധ്യക്ഷ പി.കെ ശ്യാമളയുടെ ഭാഗത്തു നിന്ന് വെല്ലുവിളിയും ഭീഷണിപ്പെടുത്തലുമുണ്ടായെന്നാണ് സാജന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. വിഷയത്തില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടത് അദ്ധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതും തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും സാജന്റെ ഭാര്യയും പിതാവും ആരോപിച്ചു. നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍ നിന്നു തന്നെ വാങ്ങിക്കോ” എന്നു വെല്ലുവിളിച്ചു. “ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല” എന്നും അവര്‍ ഭീഷണി മുഴക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നഗരസഭ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമാണ് പി. കെ ശ്യാമള. പാര്‍ട്ടിക്കുള്ളിലെ നേതാക്കളുടെ ശീതസമരത്തിന് ഇതിലൊന്നും പങ്കില്ലാത്ത സാധാരണക്കാരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടി വരുന്നത് ഭീകരമെന്നേ പറയാനാകൂ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക