കള്ളുഷാപ്പ് പണിയാനും കുന്നിടിക്കാനും ചട്ടങ്ങള്‍ കാറ്റില്‍ പറത്തി; പരിശുദ്ധിയുടെ കാര്യത്തില്‍ '916' അല്ല ആന്തൂര്‍ നഗരസഭ

തന്റെ ജീവിത സമ്പാദ്യമായ കണ്‍വെന്‍ഷന്‍ സെന്ററിന് പെര്‍മിറ്റ് ലഭിക്കാതെ സാജന്‍ ഓടി നടന്നപ്പോള്‍ ഇഷ്ടക്കാര്‍ക്ക് സഹായം വാരിക്കോരി നല്‍കി ആന്തൂര്‍ നഗരസഭ. ദേശീയപാത വികസനത്തിനായി പൊളിച്ചു നീക്കിയ കള്ളുഷാപ്പിനാണ് നഗരസഭ വഴിവിട്ട സഹായം നല്‍കിയത്. ലൈസന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ താത്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കാന്‍ കള്ളുഷാപ്പിന് അനുമതി നല്‍കുകയായിരുന്നു.

ആയുസ്സിന്റെ സിംഹഭാഗവും മറുനാട്ടില്‍ പണിയെടുത്ത് സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് സാജന്‍ തന്റെ സ്വപ്നം പണിതുയര്‍ത്തിയത്. ഒരു കൈ കൊണ്ട് ആ സ്വപ്‌നത്തെ തച്ചുടച്ച് മറുകൈ കൊണ്ട് തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് എന്തു വഴിവിട്ട സഹായവും ചെയ്ത നഗരസഭയുടെ ചെയ്തികളെ എന്തുപേരിട്ടാണ് വിളിക്കേണ്ടത്? നഗരസഭയുടെ ഇഷ്ടജന സേവ മനസ്സിലാക്കാന്‍ വേറെയുമുണ്ട് ഉദാഹരണങ്ങള്‍.

മൂന്നു വര്‍ഷം മുമ്പ് ഇതേ നഗരസഭ കുന്നിടിച്ച് റിസോര്‍ട്ട് പണിയാന്‍ അനുമതി കൊടുത്തിട്ടുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ മകന്‍ പങ്കാളിയായ കമ്പനിക്കു വേണ്ടി പണിയുന്ന റിസോര്‍ട്ടിന് ആയിരുന്നു അത്. ഇതിനെതിരെ ശാസ്ത്ര സാഹിത്യപരിഷത്ത് അടക്കം പരാതി കൊടുത്തു. വന്‍നിക്ഷേപം വലതു കാലെടുത്തു വെച്ചു വരുമ്പോള്‍ എന്തു പാരിസ്ഥിതിക ആഘാതം? കുന്നിടിച്ച് റിസോര്‍ട്ട് പണിയൊക്കെ ജോറായി നടക്കുന്നു.

ഇങ്ങനെയൊക്കെ കളികള്‍ നടക്കുമ്പോഴാണ് ചട്ടലംഘനത്തിന്റെ പേരില്‍ ഒരു പ്രവാസിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് പെര്‍മിറ്റ് നിഷേധിക്കപ്പെട്ടത്. നഗരസഭാദ്ധ്യക്ഷ പി.കെ ശ്യാമളയുടെ ഭാഗത്തു നിന്ന് വെല്ലുവിളിയും ഭീഷണിപ്പെടുത്തലുമുണ്ടായെന്നാണ് സാജന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. വിഷയത്തില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടത് അദ്ധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതും തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും സാജന്റെ ഭാര്യയും പിതാവും ആരോപിച്ചു. നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍ നിന്നു തന്നെ വാങ്ങിക്കോ” എന്നു വെല്ലുവിളിച്ചു. “ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല” എന്നും അവര്‍ ഭീഷണി മുഴക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നഗരസഭ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമാണ് പി. കെ ശ്യാമള. പാര്‍ട്ടിക്കുള്ളിലെ നേതാക്കളുടെ ശീതസമരത്തിന് ഇതിലൊന്നും പങ്കില്ലാത്ത സാധാരണക്കാരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടി വരുന്നത് ഭീകരമെന്നേ പറയാനാകൂ.

Latest Stories

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള