കള്ളുഷാപ്പ് പണിയാനും കുന്നിടിക്കാനും ചട്ടങ്ങള്‍ കാറ്റില്‍ പറത്തി; പരിശുദ്ധിയുടെ കാര്യത്തില്‍ '916' അല്ല ആന്തൂര്‍ നഗരസഭ

തന്റെ ജീവിത സമ്പാദ്യമായ കണ്‍വെന്‍ഷന്‍ സെന്ററിന് പെര്‍മിറ്റ് ലഭിക്കാതെ സാജന്‍ ഓടി നടന്നപ്പോള്‍ ഇഷ്ടക്കാര്‍ക്ക് സഹായം വാരിക്കോരി നല്‍കി ആന്തൂര്‍ നഗരസഭ. ദേശീയപാത വികസനത്തിനായി പൊളിച്ചു നീക്കിയ കള്ളുഷാപ്പിനാണ് നഗരസഭ വഴിവിട്ട സഹായം നല്‍കിയത്. ലൈസന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ താത്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കാന്‍ കള്ളുഷാപ്പിന് അനുമതി നല്‍കുകയായിരുന്നു.

ആയുസ്സിന്റെ സിംഹഭാഗവും മറുനാട്ടില്‍ പണിയെടുത്ത് സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് സാജന്‍ തന്റെ സ്വപ്നം പണിതുയര്‍ത്തിയത്. ഒരു കൈ കൊണ്ട് ആ സ്വപ്‌നത്തെ തച്ചുടച്ച് മറുകൈ കൊണ്ട് തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് എന്തു വഴിവിട്ട സഹായവും ചെയ്ത നഗരസഭയുടെ ചെയ്തികളെ എന്തുപേരിട്ടാണ് വിളിക്കേണ്ടത്? നഗരസഭയുടെ ഇഷ്ടജന സേവ മനസ്സിലാക്കാന്‍ വേറെയുമുണ്ട് ഉദാഹരണങ്ങള്‍.

മൂന്നു വര്‍ഷം മുമ്പ് ഇതേ നഗരസഭ കുന്നിടിച്ച് റിസോര്‍ട്ട് പണിയാന്‍ അനുമതി കൊടുത്തിട്ടുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ മകന്‍ പങ്കാളിയായ കമ്പനിക്കു വേണ്ടി പണിയുന്ന റിസോര്‍ട്ടിന് ആയിരുന്നു അത്. ഇതിനെതിരെ ശാസ്ത്ര സാഹിത്യപരിഷത്ത് അടക്കം പരാതി കൊടുത്തു. വന്‍നിക്ഷേപം വലതു കാലെടുത്തു വെച്ചു വരുമ്പോള്‍ എന്തു പാരിസ്ഥിതിക ആഘാതം? കുന്നിടിച്ച് റിസോര്‍ട്ട് പണിയൊക്കെ ജോറായി നടക്കുന്നു.

ഇങ്ങനെയൊക്കെ കളികള്‍ നടക്കുമ്പോഴാണ് ചട്ടലംഘനത്തിന്റെ പേരില്‍ ഒരു പ്രവാസിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് പെര്‍മിറ്റ് നിഷേധിക്കപ്പെട്ടത്. നഗരസഭാദ്ധ്യക്ഷ പി.കെ ശ്യാമളയുടെ ഭാഗത്തു നിന്ന് വെല്ലുവിളിയും ഭീഷണിപ്പെടുത്തലുമുണ്ടായെന്നാണ് സാജന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. വിഷയത്തില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടത് അദ്ധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതും തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും സാജന്റെ ഭാര്യയും പിതാവും ആരോപിച്ചു. നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍ നിന്നു തന്നെ വാങ്ങിക്കോ” എന്നു വെല്ലുവിളിച്ചു. “ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല” എന്നും അവര്‍ ഭീഷണി മുഴക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നഗരസഭ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമാണ് പി. കെ ശ്യാമള. പാര്‍ട്ടിക്കുള്ളിലെ നേതാക്കളുടെ ശീതസമരത്തിന് ഇതിലൊന്നും പങ്കില്ലാത്ത സാധാരണക്കാരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടി വരുന്നത് ഭീകരമെന്നേ പറയാനാകൂ.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു