ആലുവ ബലാത്സംഗക്കേസിൽ അസ്ഫാക് ആലം കുറ്റക്കാരൻ, 16 കുറ്റങ്ങളും തെളിഞ്ഞു; വിധി വ്യാഴാഴ്ച

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കേസിൽ അസ്ഫാക് ആലം കുറ്റക്കാരാണെന്ന് പോക്‌സോ കോടതി വിധി. സംഭവം നടന്ന് നൂറാം ദിവസമാണ് വിധി വരുന്നത്. അസ്ഫാക് ആലത്തിന് എതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിയിക്കപ്പെട്ടു. കേസിൽ കോടതി വ്യാഴഴ്ച വിധി പറയും.

പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും യാതൊരു മാനസിക പ്രശ്നവും പ്രതിക്കില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. മാനസികനില പരിശോധനാ റിപ്പോർട്ട്‌ ഉണ്ടോയെന്ന് കോടതി ഈ ഘട്ടത്തിൽ പ്രതിഭാഗത്തോട് ചോദിച്ചു. പ്രതി പരിവർത്തനത്തിന് വിധേയനാകുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു.

സംഭവം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവും പ്രതിയിൽ ഉണ്ടാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ പ്രതിക്ക് ഒരു മാനസിക പ്രശ്നവും ഇല്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വിധിച്ചു. ജയിൽ അധികൃതരുടെ റിപ്പോർട്ട്‌ ഹാജരാക്കാമെന്നും പ്രൊസിക്യൂഷൻ വ്യക്തമാക്കി.

വിധി കേൾക്കാൻ കുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ എത്തിയില്ല. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ 16 കുറ്റങ്ങളാണ് പ്രതി അസഫാക് ആലത്തിനെതിരെ ചുത്തിയിരിക്കുന്നത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്‌സോ കോടതി വിധി പ്രസ്താവിച്ചത്.

സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത് ജൂലൈ 28ന് ആയിരുന്നു. ആലുവയില്‍ നിന്ന് അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയെ കാണാനില്ലെന്ന വാര്‍ത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. തുടര്‍ന്ന് ആലുവ മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് വയസുകാരിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ കാണാതായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന സ്ഥിരീകരണവും ഉണ്ടായി.

തലേ ദിവസം രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന പ്രതിയുമായി ആലുവ മാര്‍ക്കറ്റിലെത്തി പൊലീസ് മൃതദേഹം പുറത്തെടുത്തു. പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്ന പ്രതി ജ്യൂസ് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയ്ക്ക് മദ്യം നല്‍കിയ ശേഷമാണ് ബലാത്സംഗം നടത്തിയത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

തുടര്‍ന്ന് കല്ലുകൊണ്ട് ഇടിച്ച് മുഖം വികൃതമാക്കിയ ശേഷം മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ ഒളിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗ കേസില്‍ പ്രതി മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കോടതി വിധി പറയുന്നത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ