കുട്ടനാട്ടില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയതായി പരാതി, അന്വേഷണത്തില്‍ പൊലീസ് ഞെട്ടി; തട്ടിക്കൊണ്ട് പോകല്‍ വിദ്യാര്‍ത്ഥ്‌നി ഉണ്ടാക്കിയ കെട്ടുകഥ

കുട്ടനാട്ടില്‍ വിദ്യാര്‍ത്ഥിനിയെ  തട്ടിക്കൊണ്ടു പോയെന്ന പരാതിക്ക് പിന്നാലെ പോയ പോലീസ് സത്യം തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടി. അമ്മ വഴക്ക് പറഞ്ഞതിന് തട്ടിക്കൊണ്ട് പോകല്‍ കഥ പെണ്‍കുട്ടി തന്നെ രൂപപ്പെടുത്തി എടുത്തതാണ്. കൈനകരിയില്‍ നിന്നു കല്ലുപാലത്തിനു സമീപമുള്ള സ്ഥാപനത്തില്‍ പഠിക്കാനെത്തിയ പത്തൊന്‍പതുകാരിയെ വാനില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി

തുവ്വാലകൊണ്ട് മുഖം മൂടിയയാള്‍ തന്നെ അബോധാവസ്ഥയിലാക്കി വനില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. തനിക്ക് വൈകുന്നേരം ബോധം തിരികെ കിട്ടിയപ്പോള്‍ താന്‍ തുറവൂര്‍ ജംക്ഷന് സമീപത്തായിരുന്നു. അവിടെ വാനില്‍ നിന്നും ഓടി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. കുത്തിയതോട് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് ബന്ധുക്കളെ വിവരം അറിയിച്ചു.

എന്നാല്‍ പിന്നീടാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തറിയുന്നത്. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞു. ഇതില്‍ വിഷമിച്ച് ബസില്‍ കയറി കലൂരിലെത്തിയ പെണ്‍കുട്ടി അവിടെ പ്രാര്‍ത്ഥനാലയത്തില്‍ പോയി. പിന്നീട് ഒരു കന്യാസ്ത്രീയെ കാണാനായുള്ള യാത്രക്കിടെ അമ്മയുടെ ഫോണ്‍ എത്തി. വിഷമം തോന്നിയ പെണ്‍കുട്ടി തട്ടിക്കൊണ്ട് പോക്ക് കഥ ഉണ്ടാക്കി പോലീസിനെ അറിയിച്ചുവെന്ന് പോലീസ് പറയുന്നു.
വനിത പോലീസ് പെണ്‍കുട്ടിയോട് വിശദമായി കാര്യങ്ങള്‍ തിരക്കിയതോടെയാണ് കഥ പുറത്താകുന്നത്. രാത്രിയില്‍ പൊലീസ് ജീപ്പില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. അച്ഛന്‍ മരിച്ചതിനാല്‍ അമ്മ കൂലിപ്പണി ചെയ്താണ് വിദ്യര്‍ഥിനിയുള്‍പ്പെടെ 3 പെണ്‍മക്കളെ വളര്‍ത്തുന്നത്

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക