എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരും; മാറ്റം ഉടനില്ല, തോമസ് കെ തോമസിനോട് കാത്തിരിക്കാന്‍ മുഖ്യമന്ത്രി

വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരും. മുഖ്യമന്ത്രിയുമായുള്ള എന്‍സിപി നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടായത്. എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നാണ് എന്‍സിപി നേതൃത്വം അറിയിച്ചത്.

മുഖ്യമന്ത്രിയുമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് എകെ ശശീന്ദ്രന്‍ മന്ത്രിയായി തുടരാന്‍ തീരുമാനമായത്. നേരത്തെ എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം അന്തിമതീരുമാനത്തിലേക്കെത്തുകയായിരുന്നു. ഇതോടെ തോമസ് കെ തോമസിന് മന്ത്രിസ്ഥാനത്തെത്താന്‍ ഇനിയും കാത്തിരിക്കണം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിക്കും.

Latest Stories

'മോനെ കോഹ്ലി, ആ താരം കാത്തിരുന്നത് വെച്ച് നോക്കിയാൽ നിന്റെ കാത്തിരിപ്പ് അതിന്റെ ഏഴയലത്ത് പോലും വരില്ല': വിരേന്ദർ സെവാഗ്

IPL 2025: വിരാട് കോഹ്ലി നിരപരാധിയാണ്, ഇങ്ങനെ ഒരു അപകടം ഉണ്ടായെന്ന് അവൻ അറിഞ്ഞിരുന്നില്ല: അതുൽ വാസൻ

IPL 2025: അവന്മാരുടെ ഈ പ്രവർത്തിക്ക് ഞാൻ എതിരാണ്, ഒരു കപ്പ് അടിച്ചതിന് ഇമ്മാതിരി പരിപാടി ഇനി മേലാൽ കാണിക്കരുത്: ഗൗതം ഗംഭീർ

കുട്ടികള്‍ വേണ്ട, ജപ്പാനില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്; ആനുകൂല്യങ്ങളിലും സൗജന്യങ്ങളിലും വീഴാതെ യുവാക്കള്‍

സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ല; രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ദേശീയപതാകയാണെന്ന് മന്ത്രി പി പ്രസാദ്

വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ല; ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണില്‍ അംഗീകരിക്കപ്പെടില്ലെന്ന് വി ശിവന്‍കുട്ടി

നാണക്കേടിന് പകരം വീട്ടാന്‍ പാകിസ്ഥാന്‍; ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ ആവശ്യപ്പെടും; നടപടി ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത പ്രഹരം ലഭിച്ചതോടെ

'നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് വരുത്തിവെച്ചവർ വീണ്ടും മത്സരിക്കുന്നു'; രാജീവ് ചന്ദ്രശേഖർ

ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; കരാറുകാരുടെ വീഴ്ചയാണെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍