നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളും, വാഹനാപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ എ ഐ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായി. ഇത് സ്ഥാപിക്കുന്നത് എംവിഡിക്ക് പകരം പോലീസ് ആണ് മുൻകൈ എടുക്കുന്നത്. റിപ്പോട്ട് സമർപ്പിക്കാൻ എ.ഡി.ജി.പി മനോജ് എബ്രഹാം ട്രാഫിക് ഐ.ജി.ക്ക് നിര്‍ദേശം നല്‍കി.

നിലവിൽ 675 ഐ ക്യാമെറകളാണ് നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തിയിട്ടില്ലാത്ത പാതകള്‍ കേന്ദ്രീകരിച്ചാകും പോലീസ് പുതിയ ക്യാമെറകൾ സ്ഥാപിക്കുക. 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകള്‍ക്ക് മുന്‍ഗണന നല്‍കും.

എ.ഐ ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും കരാറുള്ള കെൽട്രോണുമായുള്ള ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി താത്കാലികമായി മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എ ഐ ക്യാമെറകൾ വെക്കാൻ പോലീസ് തന്നെ മുൻകൈ എടുക്കുന്നത്.

എ ഐ ക്യാമറകളുടെ വരവോടു കൂടി അപകടനിരക്കിൽ കുറവുണ്ടായി. എ ഐ ക്യാമെറകൾക്ക് വേണ്ടി ചിലവായ തുക 165 കോടി രൂപയാണ്. ആദ്യവര്‍ഷം പിഴയായി 78 കോടി രൂപ ലഭിച്ചു. 428 കോടി രൂപ പിഴചുമത്തിയിട്ടുണ്ട്.

Latest Stories

ആദ്യമേ ആര്യാടൻ; നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്

പാലക്കാട് ജില്ലയിലെ ചെക്ക്ഡാമുകളിലെ ഒഴുക്കില്‍പെട്ട് മൂന്ന് മരണം; മരിച്ചത് രണ്ടു വിദ്യാര്‍ത്ഥികളും ഒരു മധ്യവയസ്‌കനും

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി