'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

അച്ചടക്ക നടപടിയെടുത്തതിന്റെ വൈരാഗ്യത്തില്‍ തനിക്കെതിരെ വ്യാജ ആരോപണമുന്നയിച്ച അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിപിന്‍ ഇടവനയ്ക്കും പരിശോധിക്കാതെ വാര്‍ത്ത നല്‍കിയ മാധ്യമത്തിനും എതിരേ മാനനഷ്ടക്കേസുമായി പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിപിന്‍ ഇടവനയ്ക്കും വാര്‍ത്ത സംപ്രേഷണം ചെയ്ത മാധ്യമസ്ഥാപനത്തിനും എതിരെ തിരുവനന്തപുരം സിജെഎം കോടതിയിലാണ് മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ദിപിന്‍ ഇടവണ്ണ ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച വ്യാജഅഴിമതി ആരോപണം ഫാക്ട് ചെക്ക് ചെയ്യാതെ വാര്‍ത്തയായി നല്‍കിയ് ന്യൂസ് മലയാളം ചാനലിലെ എഡിറ്റോറിയല്‍ ടീമിനെതിരേയും മാനനഷ്ടകേസ് നല്‍കിയിട്ടുണ്ട്.

സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധിക്ക് വളംവെച്ചുകൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത് സൗത്ത്‌ലൈവിനോട് പ്രതികരിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായും പൊലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. എസ് ശ്രീജിത്ത് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കേ 2023-ല്‍ ദിപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍വന്ന സ്ത്രീയെ ലൈംഗികോദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തിയതിനായിരുന്നു സസ്പെന്‍ഷന്‍. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ കതിരൂര്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസ് വിചാരണഘട്ടത്തിലാണ്. ഈ വിരോധം വെച്ചാണ് തനിക്കെതിരേ ഫെയ്സ്ബുക്കിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റിട്ടതെന്ന് എസ് ശ്രീജിത്ത് വിശദീകരിക്കുന്നു.

നിലവില്‍ സസ്പെന്‍ഷനിലുള്ള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിപിന്‍ ഇടവന സാമൂഹികമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധനയൊന്നും നടത്താതെ സംപ്രേഷണം ചെയ്തതിന് ന്യൂസ് മലയാളം ചാനല്‍ ഉടമ സകിലന്‍ പത്മനാഭന്‍ ഉള്‍പ്പെടെ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും എഡിജിപി നിയമനടപടി ആരംഭിച്ചു കഴിഞ്ഞു. മേയ് 28ന് മാനനഷ്ടക്കേസില്‍ ദിപിന്‍ ഇടവനയോടും ന്യൂസ് മലയാളം പ്രൈവറ്റ് ലിമിറ്റഡ് ഉടമയോടും മാധ്യമ പ്രവര്‍ത്തകരോടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ന്യൂസ് മലയാളം ഉടമ സകിലന്‍ പത്മനാഭനോടൊപ്പം ന്യൂസ് ഡയറക്ടര്‍മാരായ ടി എം ഹര്‍ഷന്‍, ഇ സനീഷ്, ന്യൂസ് റീഡര്‍ അഖില രവീന്ദ്രന്‍, റിപ്പോര്‍ട്ടര്‍ അഞ്ജു ജയപ്രകാശ് എന്നിവര്‍ക്കെതിരെയാണ് എഡിജിപി എസ് ശ്രീജിത്ത് മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

അച്ചടക്ക നടപടിയെടുത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥന്‍ ഒരു മാധ്യമ സ്ഥാപനത്തെ കൂട്ടുപിടിച്ച് ചില നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് എഡിജിപിയുടെ പരാതി. അഴിമതി ആരോപണം തെളിയിക്കപ്പെട്ടാല്‍ തനിക്കെതിരെ അന്വേഷണം നടക്കട്ടേയെന്നും എഡിജിപി മാനനഷ്ട ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല തുടര്‍നിയമ നടപടിക്ക് ചീഫ് സെക്രട്ടറിക്ക് എഡിജിപി കത്തും നല്‍കി. ഒരു കാരണവശാലും നിയമനടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൗത്ത്‌ലൈവിനോട് എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കി. നിലവില്‍ മറ്റൊരു പരാതിയില്‍ സസ്‌പെന്‍ഷനിലുള്ള ദിപിനെ സര്‍വ്വീസില്‍ നിന്ന് മാറ്റിനിര്‍ത്തലല്ലാതെ ഇനി എന്ത് നടപടിയാണ് ബാക്കിയുള്ളതെന്ന ചോദ്യവും ഉയരുന്നുണ്ട്.

1996-ല്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനായാണ് എഡിജിപി എസ് ശ്രീജിത്ത് കരിയര്‍ ആരംഭിച്ചത്. 2022 ഏപ്രില്‍ 26 മുതല്‍ 2024 ഓഗസ്റ്റ് 12 വരെയുള്ള കാലയളവിലാണ് എസ് ശ്രീജിത്ത് ഐപിഎസ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ചുമതലവഹിച്ചത്. ഈ കാലഘട്ടത്തില്‍ തലശേരിയില്‍ എഎംവിഐ പ്രവര്‍ത്തിച്ച ദിപിന്‍ ഇടവന ലൈസന്‍സ് എടുക്കാനെത്തിയ ഒരു സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി അധിക്ഷേപിക്കുകയും വാട്‌സാപ്പില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതി ഉയര്‍ന്നു. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് സംഭവത്തില്‍ ഉയര്‍ന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മേലുദ്യോഗസ്ഥനായ എസ് ശ്രീജിത്ത് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ദിപിനെ സസ്‌പെന്‍ഡ് ചെയ്തു. ഈ അച്ചടക്ക നടപടിയുടെ വൈരാഗ്യമാണ് ചാനലിനെ കൂട്ടുപിടിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പിന്നിലെന്നാണ് എഡിജിപി എസ് ശ്രീജിത്ത് പരാതി നല്‍കിയിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ