സി.എസ്.ആര്‍ ഫണ്ടായി അദാനി വിഴിഞ്ഞത്ത് ചെലവഴിച്ചത് നൂറ് കോടി രൂപയോളം, കഴിഞ്ഞ ആറ് മാസം കൊണ്ട് ചെലവാക്കിയത് ആറുകോടി, ഈ പണമെല്ലാം എവിടെ പോയി

അദാനി പോര്‍ട്ട് വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ ഏറ്റെടുത്തതിന് ശേഷം സി എസ് ആര്‍ ഫണ്ടായി 100 കോടിയലധികം രൂപ വിഴിഞ്ഞത്ത് ചിലവഴിച്ചതായി അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡിന്റ അര്‍ധവാര്‍ഷിക കംപ്‌ളെയിന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആറ് മാസം കൊണ്ട് ( ഒക്‌ബോര്‍ 21 – മാര്‍ച്ച് 22 ) അഞ്ച് കോടി എഴുപത് ലക്ഷം രൂപയാണ് സി എസ് ആര്‍ ഫണ്ടായി ചിലവഴിച്ചത.വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമൂഹത്തിന്റെ വിദ്യാഭ്യാസം , ആരോഗ്യം, സുസ്ഥിര വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കാണ് ഈ തുക ചിലവഴിച്ചതെന്ന് അര്‍ധവാര്‍ഷിക കംപ്‌ളെയിന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

ഈ പണമെല്ലാം മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ ചിലവഴിച്ചത് ലത്തീന്‍ സഭവഴിയായിരുന്നുവെന്നാണ് ആരോപണം. സമരം കനക്കുമ്പോഴും സര്‍ക്കാരോ ലത്തീന്‍ സഭയോ അദാനി പോര്‍ട്ടോ ഇത്തരത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി ചിലവഴിച്ച പണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ലന്നതാണ് ദുരൂഹം. കഴിഞ്ഞ ആറ് മാസം കൊണ്ട് വിതരണം ചെയ്ത ആറ് കോടിക്കടുത്തുള്ള സി എസ് ആര്‍ ഫണ്ട് എവിടെ പോയി എന്നകാര്യത്തിലും വ്യക്തിതയില്ല. ആരാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഈ ഫണ്ട് കൈകാര്യം ചെയ്തത്, തിരുവനന്തപുരം ലത്തീന്‍ രൂപത ഇക്കാര്യത്തെക്കുറിച്ച് മിണ്ടുന്നേയില്ലന്നതാണ് രസകരം.

വിഴിഞ്ഞം പദ്ധതി പ്രദേശത്തിന്റെ പത്ത് കിലോമിറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായാണ് ഈ പണം ചിലവഴിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്രയൊക്കെ പണം ചിലവഴിച്ചിട്ടും വിഴഞ്ഞം പദ്ധതിപ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം പോലും നടക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യത്തിനും ഉത്തരമില്ല. ലത്തീന്‍ സഭാധികൃതര്‍ ഉണ്ടാക്കിയ ഗുണഭോക്താക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് സി എസ് ആര്‍ ഫണ്ട് വിതരണം ചെയ്തിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഇതിനെക്കുറിച്ച് ലത്തീന്‍ സഭയോ വിഴിഞ്ഞം സമര സമിതിയോ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല.

വിഴിഞ്ഞം തുറമുഖം വരുന്നത് കൊണ്ട് ജീവനോപാധികള്‍ ന്ഷ്ടപ്പെട്ട 2640 പേര്‍ക്കാണ് കോടിക്കണക്കിന് രൂപയുടെ സി എസ് ആര് ഫണ്ട് തങ്ങള്‍ ചിലവാക്കിയതെന്നാണ് അദാനി പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഈ പണം എവിടെ പോയി എന്ന് ആരും ചോദിക്കുന്നുമില്ല, പറയുന്നുമില്ല.

സമരം അതി തീഷ്ണമായി തുടരുമെന്നു സമരസമതിയും, വരുന്ന സെപ്തംബറില്‍ വിഴിഞ്ഞത്ത് കപ്പല്‍ അടുക്കുമെന്ന് സര്‍ക്കാരും പറയുന്നുണ്ട്. എന്നാല്‍ അദാനി അവിടെ ചിലവഴിച്ച കോര്‍പ്പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി ഫണ്ടിന്റെ കാര്യം ഇതിനിടയില്‍ മുങ്ങിപ്പോവുകയാണ്. ആര്‍ക്കാണ് ഈ ഫണ്ട് കിട്ടിയത്, ആരാണ് അത് ചിലവഴിച്ചത്, ആ പണം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കാണ് കിട്ടയതെങ്കില്‍ പിന്നെ ഈ സമരത്തിന്റെ ആവശ്യമെന്താണ് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയേണ്ടത് സര്‍ക്കാരും സമര സമിതിയുമാണ്.

Latest Stories

'അൻവർ ആദ്യം യുഡിഎഫിനും ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ, ബാക്കി ചർച്ചയിലൂടെ തീരുമാനിക്കാം'; കെ മുരളീധരൻ

IPL 2025: എല്ലാം ഞാന്‍ നോക്കിക്കോളാം, ഈ സാല കപ്പ് നമ്മളുടേതാണ്, ആര്‍സിബി ആരാധകരോട്‌ ജിതേഷ് ശര്‍മ്മ, വീഡിയോ വീണ്ടും വൈറല്‍

'എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ല?'; മാസപ്പടി കേസിൽ കേന്ദ്രത്തിനെതിരെ ഡൽഹി ഹൈക്കോടതി

സന്യാസി വേഷത്തില്‍ ജയറാം, 'ഹനുമാന്‍' നായകനൊപ്പം പുതിയ ചിത്രം; ടീസര്‍ എത്തി

IPL 2025: വിരാട് ഭായി ഔട്ടായപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരേയൊരു കാര്യം മാത്രം, അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം, തുറന്നുപറഞ്ഞ് ജിതേഷ് ശര്‍മ്മ

'ശ്രീനാഥ് ഭാസി പ്രധാന സാക്ഷി, ഷൈനിന് ബന്ധമില്ല, ഒന്നാം പ്രതി തസ്ലീമ സുൽത്താന'; ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

IPL 2025: നോട്ട്ബുക്ക് സെലിബ്രേഷനിലൊക്കെ എന്താണിത്ര കുഴപ്പം, അവന്‍ ആഘോഷിക്കട്ടെ, ദിഗ്‌വേഷ് രാതിയെ പുകഴ്ത്തി റിഷഭ് പന്ത്‌

'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടു, ചെളിവാരിയെറിഞ്ഞു'; യുഡിഎഫിനെതിരെ തുറന്നടിച്ച് പിവി അൻവർ

'ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല, പാകിസ്ഥാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല'; ബിഎസ്എഫ്

IPL 2025: പന്തിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് കൊണ്ടല്ല അത് നോട്ടൗട്ട് ആയത്, വിവാദ മങ്കാദിംഗ് വിഷയത്തിൽ നിയമം പറയുന്നത് ഇങ്ങനെ; വീഡിയോ കാണാം