സി.എസ്.ആര്‍ ഫണ്ടായി അദാനി വിഴിഞ്ഞത്ത് ചെലവഴിച്ചത് നൂറ് കോടി രൂപയോളം, കഴിഞ്ഞ ആറ് മാസം കൊണ്ട് ചെലവാക്കിയത് ആറുകോടി, ഈ പണമെല്ലാം എവിടെ പോയി

അദാനി പോര്‍ട്ട് വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ ഏറ്റെടുത്തതിന് ശേഷം സി എസ് ആര്‍ ഫണ്ടായി 100 കോടിയലധികം രൂപ വിഴിഞ്ഞത്ത് ചിലവഴിച്ചതായി അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡിന്റ അര്‍ധവാര്‍ഷിക കംപ്‌ളെയിന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആറ് മാസം കൊണ്ട് ( ഒക്‌ബോര്‍ 21 – മാര്‍ച്ച് 22 ) അഞ്ച് കോടി എഴുപത് ലക്ഷം രൂപയാണ് സി എസ് ആര്‍ ഫണ്ടായി ചിലവഴിച്ചത.വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമൂഹത്തിന്റെ വിദ്യാഭ്യാസം , ആരോഗ്യം, സുസ്ഥിര വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കാണ് ഈ തുക ചിലവഴിച്ചതെന്ന് അര്‍ധവാര്‍ഷിക കംപ്‌ളെയിന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

ഈ പണമെല്ലാം മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ ചിലവഴിച്ചത് ലത്തീന്‍ സഭവഴിയായിരുന്നുവെന്നാണ് ആരോപണം. സമരം കനക്കുമ്പോഴും സര്‍ക്കാരോ ലത്തീന്‍ സഭയോ അദാനി പോര്‍ട്ടോ ഇത്തരത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി ചിലവഴിച്ച പണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ലന്നതാണ് ദുരൂഹം. കഴിഞ്ഞ ആറ് മാസം കൊണ്ട് വിതരണം ചെയ്ത ആറ് കോടിക്കടുത്തുള്ള സി എസ് ആര്‍ ഫണ്ട് എവിടെ പോയി എന്നകാര്യത്തിലും വ്യക്തിതയില്ല. ആരാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഈ ഫണ്ട് കൈകാര്യം ചെയ്തത്, തിരുവനന്തപുരം ലത്തീന്‍ രൂപത ഇക്കാര്യത്തെക്കുറിച്ച് മിണ്ടുന്നേയില്ലന്നതാണ് രസകരം.

വിഴിഞ്ഞം പദ്ധതി പ്രദേശത്തിന്റെ പത്ത് കിലോമിറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായാണ് ഈ പണം ചിലവഴിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്രയൊക്കെ പണം ചിലവഴിച്ചിട്ടും വിഴഞ്ഞം പദ്ധതിപ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം പോലും നടക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യത്തിനും ഉത്തരമില്ല. ലത്തീന്‍ സഭാധികൃതര്‍ ഉണ്ടാക്കിയ ഗുണഭോക്താക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് സി എസ് ആര്‍ ഫണ്ട് വിതരണം ചെയ്തിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഇതിനെക്കുറിച്ച് ലത്തീന്‍ സഭയോ വിഴിഞ്ഞം സമര സമിതിയോ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല.

വിഴിഞ്ഞം തുറമുഖം വരുന്നത് കൊണ്ട് ജീവനോപാധികള്‍ ന്ഷ്ടപ്പെട്ട 2640 പേര്‍ക്കാണ് കോടിക്കണക്കിന് രൂപയുടെ സി എസ് ആര് ഫണ്ട് തങ്ങള്‍ ചിലവാക്കിയതെന്നാണ് അദാനി പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഈ പണം എവിടെ പോയി എന്ന് ആരും ചോദിക്കുന്നുമില്ല, പറയുന്നുമില്ല.

സമരം അതി തീഷ്ണമായി തുടരുമെന്നു സമരസമതിയും, വരുന്ന സെപ്തംബറില്‍ വിഴിഞ്ഞത്ത് കപ്പല്‍ അടുക്കുമെന്ന് സര്‍ക്കാരും പറയുന്നുണ്ട്. എന്നാല്‍ അദാനി അവിടെ ചിലവഴിച്ച കോര്‍പ്പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി ഫണ്ടിന്റെ കാര്യം ഇതിനിടയില്‍ മുങ്ങിപ്പോവുകയാണ്. ആര്‍ക്കാണ് ഈ ഫണ്ട് കിട്ടിയത്, ആരാണ് അത് ചിലവഴിച്ചത്, ആ പണം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കാണ് കിട്ടയതെങ്കില്‍ പിന്നെ ഈ സമരത്തിന്റെ ആവശ്യമെന്താണ് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയേണ്ടത് സര്‍ക്കാരും സമര സമിതിയുമാണ്.

Latest Stories

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും