നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷൻ ആവശ്യം തള്ളി കോടതി

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ ആവശ്യം തള്ളി കോടതി ഉത്തരവ്. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കൂടുതൽ പരിശോധന വേണം എന്ന പ്രോസിക്യൂഷൻ ആവശ്യമാണ് വിചാരണ കോടതി തള്ളിയത്. മെമ്മറി കാർഡ് പരിശോധിക്കണം എന്ന ആവശ്യത്തിൽ കൃത്യത വരുത്താൻ പ്രോസിക്യൂഷൻ തയ്യാറായിട്ടില്ല എന്ന് ഹണി എം വർ​ഗീസിന്റെ വിധിയിൽ വ്യക്തമാക്കി.

മെയ് 9 ന് ഈ ആവശ്യം തള്ളിയതാണെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അന്വേഷണ ഉദ്യോ​ഗസ്ഥന് ഉത്തരവ് അയച്ചിരുന്നെന്നും ഉത്തരവ് കെെപറ്റാത്തത് എന്ത് കൊണ്ടെന്നും കോടതി ചോദിച്ചു. പ്രോസിക്യൂഷൻ വിധി കൈപ്പറ്റാത്തതിനാൽ പോലീസ് സ്റ്റേഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഹണി എം വർ​ഗീസ് പറഞ്ഞു.

ആലോചന ഇല്ലാത്തതും ദുരുദ്ദേശത്തോടെയുള്ളതുമായ ഹർജിയാണ് പ്രോസിക്യൂഷന്റേത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം 2020 ജനുവരി 10 ന് ദൃശ്യങ്ങൾ തിരുവനന്തപുരം എഫ്എസ്എൽ പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടിൽ എപ്പോഴാണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചിട്ടുള്ളത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

മെമ്മറി കാർഡ് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും സാന്നിധ്യത്തിൽ വിദഗ്ധരുടെ സഹായത്തോടെ വിചാരണാ ഘട്ടത്തിൽ മാത്രമാണ് ആക്സസ് ചെയ്തിട്ടുള്ളത്. കോടതിയുടെ സംരക്ഷണത്തിൽ ആണ് ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുള്ളത് എന്നും വിധിയിൽ വ്യക്തമാക്കിട്ടുണ്ട്. .

അതേസമയം, സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെ വ്യാഖ്യാനം വന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. കേസ് അന്വേഷണം നിഷ്പക്ഷമായി മുന്നോട്ട് കൊണ്ടുപോകുമെന്നും നീതി ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും അതിജീവിതയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി അറിയിച്ചു. അതിജീവിതയെ കണ്ടതിന് പിറകെ മുഖ്യമന്ത്രി ഡിജിപി, ക്രൈം എഡിജിപി എന്നിവരുമായി കേസ് അന്വേഷണം ചർച്ചചെയ്തു

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ