എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ.

2012 ജൂലൈ പതിനാറിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ സംഘടനാ പ്രവർത്തനത്തിന് എത്തിയ വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. വിചാരണവേളയിൽ സാക്ഷികളായ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ കൂറുമാറിയിരുന്നു.

13 വർഷക്കാലം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. 12 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. 20 പ്രതികളുള്ള കേസിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. 19 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

Latest Stories

മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ റിലീസ് പരസ്യം മാതൃഭൂമിയില്‍ കണ്ടപ്പോള്‍ അച്ഛനും അമ്മയ്ക്കുമുണ്ടായ സന്തോഷം; എന്റെ സീനുകള്‍ വരുമ്പോള്‍ 'അയ്യോ കാലന്‍ വരുന്നു'ണ്ടെന്ന് സ്ത്രീകള്‍ പറയുന്നത് കേട്ട് അമ്മയുടെ ഉള്ള് പിടഞ്ഞിരിക്കും

മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുത്തു; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനേയും എസ്‌ഐടി ചോദ്യം ചെയ്തു

'സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു, എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേത്'; ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വിജയകുമാറിന്റെ മൊഴി

'അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണം, രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണം'; ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി

'ശബരിമല ഏറ്റില്ല, ഭരണവിരുദ്ധ വികാരമില്ല, സര്‍ക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം'; വിനയായത് അമിത ആത്മവിശ്വാസവും സംഘടനാദൗര്‍ബല്യവും പ്രാദേശിക വീഴ്ചകളും; തദ്ദേശ പരാജയത്തിന്റെ കാരണം കണ്ടെത്തി സിപിഎം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടുത്ത അറസ്റ്റ്; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെ അറസ്റ്റ് ചെയ്ത് എസ്‌ഐടി

അഹിംസയുടെ രാഷ്ട്രത്തിൻ്റെ ആത്മാവ് കേഴുന്നു

'അങ്ങനെ പുറത്ത് വിടാന്‍ പറ്റില്ല'; ഉന്നാവോ ബലാല്‍സംഗ കേസ് പ്രതി ബിജെപി മുന്‍ എംഎല്‍എ സെന്‍ഗാറിന്റെ ശിക്ഷമരവിപ്പിച്ച ഡല്‍ഹി ഹൈക്കോടിതി ഉത്തരവിന് സ്റ്റേ; നിര്‍ണായക ഇടപെടല്‍ നടത്തി സുപ്രീം കോടതി

ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ കയ്യിലുണ്ടെന്ന് ഡി മണി പറഞ്ഞിരുന്നു; പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത; ഡി മണിയെ നാളെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി