അഗ്‌നിപഥ് പ്രതീക്ഷ തകര്‍ത്തു; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക; 'എവിടെ എന്റെ തൊഴില്‍' നാളെ പ്രക്ഷോഭമെന്ന് എ.എ റഹിം

രാജ്യത്തെ തൊഴിലില്ലായ്മയ്ക്കെതിരെ നാളെ ഡിവൈഎഫ്‌ഐ ദല്‍ഹിയില്‍ മഹാപ്രക്ഷോഭം നടത്തുമെന്ന് രാജ്യസഭാ എംപി എഎ റഹിം. വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണക്കാര്‍ യുവതയെ തൊഴിലില്ലായ്മയിലേക്കും അസമത്വത്തിലേക്കും വലിച്ചെറിയുമ്പോള്‍ പ്രതിഷേധത്തിന്റെ അഗ്‌നിജ്വാലയായി ഡിവൈഎഫ്‌ഐ തെരുവുകളിലേക്ക് ഇറങ്ങുകയാണെന്ന് അദേഹം പറഞ്ഞു.

തൊഴിലില്ലായ്മകാരണം വലയുന്ന യുവത്വത്തിന് തൊഴിലുറപ്പ് പദ്ധതികളുടെ രൂപത്തില്‍, അലവന്‍സ് നല്‍കി ആശ്വാസം പകരുക എന്നതാണ് സര്‍ക്കാരിന് ചെയ്യാവുന്നത്. എന്നാല്‍, അതിന് വിപരീതമായി യുവത്വത്തിന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈയടുത്ത കാലത്ത് പല പദ്ധതികളും നടപ്പാക്കുന്നത്. അഗ്‌നിപഥ് പദ്ധതിയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. പദ്ധതി നടപ്പാക്കിയതുമുതല്‍ രാജ്യം സാക്ഷ്യംവഹിച്ച വലിയ സമരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് യുവത്വം തൊഴിലില്ലായ്മമൂലം എത്ര വലയുന്നുണ്ട് എന്നതുതന്നെയാണ്. സായുധ സേനയില്‍ കരാര്‍തൊഴില്‍ സംവിധാനം നടപ്പാക്കുന്നത് രാജ്യസുരക്ഷയെ എങ്ങനെ ബാധിക്കാന്‍ പോകുന്നതെന്നത് ഇന്നും ആശങ്കയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. സായുധസേന എന്നല്ല ഏത് മേഖലയുടെയും സ്വകാര്യവല്‍ക്കരണമാണ് ബിജെപി നയമെന്നും അദേഹം പറഞ്ഞു.

2021ല്‍ തൊഴില്‍മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഇത് പൊടുന്നനെയുണ്ടായ വര്‍ധനയല്ല. 1990-കള്‍മുതല്‍ അധികാരത്തില്‍ വന്ന വിവിധസര്‍ക്കാരുകള്‍ സ്വീകരിച്ച നവലിബറല്‍ നയങ്ങളുടെ ഫലമാണിത്. 2014 മുതല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തില്‍ ജനവിരുദ്ധനയങ്ങള്‍ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചു. തൊഴില്‍ വാഗ്ദാനം നിരന്തരം ലംഘിച്ചു. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും വര്‍ധിക്കുന്നതിലേക്ക് നയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിലെ ഒഴിവുകളുടെ എണ്ണം മോദി ഭരണത്തില്‍ കുതിച്ചുയരുകയാണ്. 2017–18ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 10.87 ലക്ഷമായിരുന്നു. 2020–21-ല്‍ അത് 8.61 ലക്ഷമായി ചുരുങ്ങി. ഉദാഹരണത്തിന് കേന്ദ്രം നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുന്ന സിഎപിഎഫില്‍ 2020 സെപ്തംബറിലെ കണക്ക് പ്രകാരം ഒരു ലക്ഷം ഒഴിവാണ് ഉണ്ടായിരുന്നത്. വിവിധ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കായി 2014 മുതല്‍ 22.05 കോടി അപേക്ഷ കേന്ദ്രത്തിന് ലഭിച്ചതില്‍, റിക്രൂട്ട്മെന്റിനായി ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ യഥാര്‍ഥ എണ്ണം 7.22 ലക്ഷംമാത്രം. കേന്ദ്ര പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്നു. വിവിധ കേന്ദ്ര സര്‍വകലാശാലകളിലായി എസ്സി വിഭാഗത്തില്‍ 958ഉം എസ്ടി വിഭാഗത്തില്‍ 576ഉം ഒബിസി വിഭാഗത്തില്‍ 1761ഉം അധ്യാപക ഒഴിവുകള്‍ ഒഴിഞ്ഞുകിടക്കുന്നു.

രാജ്യസഭയില്‍ ഡോ. വി ശിവദാസന്‍ ഉന്നയിച്ച ചോദ്യത്തിന് തൊഴില്‍മന്ത്രി നല്‍കിയ മറുപടിയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം 2016 മുതല്‍ ഓരോ വര്‍ഷവും കുറയുകയാണെന്ന് വ്യക്തമാകുന്നുണ്ട്. 2016- -2021ല്‍ത്തന്നെ 2.68 ലക്ഷം കുറഞ്ഞുവെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. 2016–17ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ 11.29 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. 2021ല്‍ ഇത് 8.61 ലക്ഷമായി ചുരുങ്ങിയെന്നും റഹിം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ