സ്വകാര്യ സർവകലാശാല ബിൽ ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

സ്വകാര്യ സർവകലാശാല ബിൽ ചർച്ച ചെയ്യാനായി പ്രത്യേക മന്ത്രിസഭാ യോ​ഗം ഇന്ന്. ബില്ലിനെതിരെ എതിർപ്പുയർത്തിയ സിപിഐയെ അനുനയിപ്പിക്കാനുള്ള മന്ത്രിതല ചർച്ചയും ഇന്ന് നടക്കും. ബില്ലുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ ഉയർത്തിയ എതിർപ്പിനെ തുടർന്നാണ് നേരത്തെ മന്ത്രിസഭ സ്വകാര്യ സർവ്വകലാശാല ബിൽ ചർച്ച ചെയ്യാതിരുന്നത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കാത്തതിനാൽ ചർച്ച ചെയ്തില്ല എന്നായിരുന്നു വിശദീകരണം.

സിപിഐ മന്ത്രിമാരെ അനുനയിപ്പിക്കാനുള്ള മന്ത്രിതല ചർച്ചയിൽ മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും സിപിഐഎമ്മിനെ പ്രതിനിധീകരിക്കും. കെ രാജൻ, പി പ്രസാദ് എന്നീ മന്ത്രിമാരാണ് സിപിഐ പ്രതിനിധികൾ. കൃഷി, ആരോഗ്യ മേഖലകളിൽ സ്വകാര്യ സർവകലാശാലകൾ കോഴ്സുകൾ തുടങ്ങുന്നത് ഇപ്പോഴുള്ള സ്ഥാപനങ്ങളെ ബാധിക്കുമെന്നാണ് സിപിഐയുടെ വാദം. സംവരണം 50 ശതമാനമാക്കണമെന്നതാണ് മറ്റൊരു ആവശ്യം. സിപിഐ വാദം പ്രായോഗികമല്ലെന്ന നിലപാടിലാണ് സിപിഐഎം. മന്ത്രിതല ചർച്ചയിലൂടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനാണ് തീരുമാനം.

Latest Stories

വാഹന പരിശോധനക്കിടെ എസ്‌ഐയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; കാലിലൂടെ കാര്‍ കയറ്റി ഇറക്കി; വ്യാപക തിരച്ചിലുമായി പൊലീസ്

കലിതുള്ളി കാലവര്‍ഷം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം തോരാമഴ; റെഡ്, ഓറഞ്ച് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു

ഇറാനില്‍ എല്ലായിടത്തും ആക്രമണം നടത്തും; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു

ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ട; സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ മൂന്ന് ജില്ലകളുടെ തീരങ്ങളിലെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ്; 200 മീറ്റര്‍ അകലം പാലിക്കുക, സ്പര്‍ശിക്കരുതെന്ന് നിര്‍ദ്ദേശം

'മൂന്ന് പരിശോധന ഫലവും പോസറ്റീവ്'; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

രാഷ്ട്രീയലാഭമുണ്ടാക്കാന്‍ എംവി ഗോവിന്ദന്‍ കള്ളം പ്രചരിപ്പിക്കുന്നു; നിയമനടപടിയ്‌ക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

WTC FINAL: 27 വർഷങ്ങൾക്ക് ശേഷം ഐസിസി കിരീടം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫിക്കയ്ക്ക് ചരിത്ര വിജയം, കിരീടവരൾച്ച ഒഴിവാക്കി ബാവുമയും സംഘവും

പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം; സീത ക്രൂരമായ മർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഭർത്താവ് നിരീക്ഷണത്തിൽ