'24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്'; കേരളത്തിന് അർഹമായ തുക വലിയ തോതിൽ കിട്ടാനുണ്ട്: കെ എൻ ബാലഗോപാൽ

പുതിയ ഗവണ്മെന്റ് വന്നതിന് ശേഷമുള്ള കേന്ദ്ര സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രതീക്ഷയുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ ബജറ്റിനേക്കാൾ വ്യത്യസ്‌തമായിരിക്കും ഈ തവണത്തെ കേന്ദ്ര ബജറ്റ്. കേരളത്തിന് അർഹമായ തുക വലിയ തോതിൽ കിട്ടാനുണ്ടെന്നും 24000 കോടിയുടെ പാക്കേജാണ് നമ്മൾ കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

ബജറ്റിന് മുന്നോടിയായി ചേർന്ന പ്രീ ബജറ്റ് മീറ്റിങ്ങിലാണ് കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് 5000 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേയുടെ വികസനത്തിന് വേണ്ടിയും വയനാട് ചുരത്തിന് വേണ്ടിയുമെല്ലാം പണം അനുവദിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിന് അർഹമായ തുക അത്രയും ലഭിക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആകെ 24000 കോടിയാണ് ആവശ്യപ്പെട്ടത്. കേരളത്തിന് അർഹമായ തുക വലിയ തോതിൽ കിട്ടാനുണ്ട്. എന്നാൽ ആ തുക അത്രയും നമ്മൾ ചോദിച്ചിട്ടില്ലെന്നും, രണ്ട് വർഷകാലത്തെ കടപരിതി വെട്ടിക്കുറച്ചത് മാത്രം ഏകദേശം അത്രയും തുകവരുമെന്നും മന്ത്രി പറഞ്ഞു.

ബിജെപിയുടെ മുൻപത്തെ നയങ്ങൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും അതവർക്ക് തിരിച്ചടിയാവുകയും ചെയ്‌തിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ മനസിലാക്കി ജനക്ഷേമപരമായ കാര്യങ്ങൾ ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ ഒരുമിച്ച് നിൽക്കാമെന്ന് കേരളത്തിലെ എംപിമാരും യോഗത്തിൽ ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ