ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴു; കോഴിക്കോട് രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

കോഴിക്കോട് വെള്ളിമാടുകുന്നില്‍ നിന്ന് വാങ്ങിയ ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി. ചിക്കന്‍ ബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട രണ്ട് യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് യുവതികള്‍ക്ക് ചിക്കന്‍ ബര്‍ഗറില്‍ നിന്ന് പുഴുവിനെ ലഭിച്ചത്.

വൈകുന്നേരം 6.30ന് വെള്ളിമാടികുന്ന് മൂഴിക്കലിലെ എംആര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഓണ്‍ലൈനില്‍ വാങ്ങിയതായിരുന്നു ചിക്കന്‍ ബര്‍ഗര്‍. വാങ്ങിയ രണ്ട് ചിക്കന്‍ ബര്‍ഗറില്‍ ആദ്യത്തേത് പരാതിക്കാര്‍ മുഴുവനായി കഴിച്ചു. രണ്ടാമത്തെ ബര്‍ഗര്‍ പരിശോധിക്കുമ്പോഴായിരുന്നു പുഴുവിനെ കണ്ടെത്തിയത്.

തുടര്‍ന്ന് ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് വരുത്തി ബര്‍ഗര്‍ തിരിച്ചേല്‍പ്പിക്കുകയും മാനേജരെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നാലെ ചേവായൂര്‍ പൊലീസില്‍ യുവതികള്‍ പരാതി നല്‍കി. കോഴിക്കോട് ഭക്ഷ്യസുരക്ഷ വിഭാഗത്തിനും പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

'യുഡിഎഫ് വേട്ടക്കാർക്കൊപ്പം, രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നു'; വിമർശിച്ച് എം വി ഗോവിന്ദൻ

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'; സണ്ണി ജോസഫ്

'തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും, ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്'; കെ സുരേന്ദ്രൻ

'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു, ഒൻപതുമണിവരെ പോളിംഗ് 8.82%

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് സഞ്ജു സാംസണുമായിട്ടാണ്': വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി