'തലസ്ഥാനത്തെ വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ സ്വാധീനം'; റിയാസ് സൂപ്പര്‍ മുഖ്യമന്ത്രിയെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റിയില്‍ മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയ്‌ക്കെതിരെ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ച കരമന ഹരിയോട് വിശദീകരണം തേടി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കും സ്പീക്കര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഉയര്‍ന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറിനും തലസ്ഥാനത്ത് വഴിവിട്ട ബന്ധങ്ങളുണ്ടെന്നായിരുന്നു ആരോപണം. പിണറായിയും ഷംസീറും വ്യവസായികള്‍ക്ക് പ്രിയപ്പെട്ടവരാണെന്നും എന്നാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യരാണെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഷംസീറിന് ബിജെപി ബന്ധമുള്ള വ്യവസായിയുമായാണ് ചങ്ങാത്തമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

നിയമസഭയില്‍ തിരുവനന്തപുരം നഗരത്തിലെ റോഡുകളുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോടുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രതികരണം ശരിയായില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. മന്ത്രി മുതിര്‍ന്ന നേതാക്കളോട് ബഹുമാനമില്ലാതെ സൂപ്പര്‍ മുഖ്യമന്ത്രിയാകുന്നുവെന്നായിരുന്നു വിമര്‍ശനം.

മുഖ്യമന്ത്രി മകളുടെ കാര്യത്തില്‍ കോടിയേരിക്ക് സമാനമായ നിലപാടെടുക്കണമായിരുന്നു.എന്നാല്‍ മുഖ്യമന്ത്രി ആരോപണം ഉയര്‍ന്നപ്പോള്‍ മൗനം പാലിച്ചത് സംശയത്തിനിടയാക്കി. തലസ്ഥാനത്തെ ഒരു വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ സ്വാധീനമുണ്ടെന്ന് ആരോപിച്ച കരമന ഹരിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.

കരമന ഹരിയുടെ ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിനിധി എം സ്വരാജ് വ്യവസായിയുടെ പേര് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹരി വ്യവസായിയുടെ പേര് വ്യക്തമാക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് വിശദീകരണം ആവശ്യപ്പെട്ടത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ