മലപ്പുറം കാടാമ്പുഴയില്‍ 14 വയസുകാരിക്ക് വിവാഹ നിശ്ചയം; ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്; ശൈശവ വിവാഹ ശ്രമത്തില്‍ നടപടിയുമായി ബാലാവകാശ കമ്മീഷനും

മലപ്പുറം കാടാമ്പുഴയില്‍ ശൈശവവിവാഹത്തിന് ശ്രമം നടന്നതോടെ കേസെടുത്ത് പൊലീസ്. കാടാമ്പുഴ മരവട്ടം സ്വദേശിനിയായ 14വയസുകാരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളാണ് നടന്നത്. 14 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹനിശ്ചയ ചടങ്ങ് 22 വയസുകാരനുമായാണ് നടത്തിയത്. വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞദിവസമാണ് നടന്നത്. സംഭവത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് ഇടപെട്ടു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കെതിരേയും പൊലീസ് കേസെടുക്കുകയും ചെയ്തു.

ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങില്‍ രണ്ടുകുടുംബങ്ങളില്‍ നിന്നുമായി പത്തുപേര്‍ പങ്കെടുത്തിരുന്നു. ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പോലീസ് സ്വമേധയാ ശൈശവ വിവാഹ ശ്രമത്തിന് കേസെടുക്കുകയായിരുന്നു.

പൊലീസ് ഇടപെടുകയും പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്നേഹിത ജെന്‍ഡര്‍ ഹെല്പ്ഡെസ്‌കിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് ഇടപെടലിന് പിന്നാലെ ബാലാവകാശ കമ്മീഷനും നടപടിയ്ക്ക് ഒരുങ്ങുകയാണ്. സംഭവത്തില്‍ ജില്ലാ വനിതാ-ശിശുക്ഷേമ വികസന ഓഫീസറോട് റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. 2024-25 കാലയളവില്‍ സംസ്ഥാനത്ത് 18 ബാലവിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് മലപ്പുറത്ത് ശൈശവവിവാഹത്തിനുള്ള ശ്രമം നടന്നതായുള്ളവിവരവും പുറത്തുവരുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ