തൃശൂരിൽ സൈക്കിളിൽ പോയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മാലിന്യക്കുഴിയില്‍ വീണ് മരിച്ചു

തൃശൂരിൽ സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാലിന്യക്കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ റിജോയുടെ മകന്‍ ജോണ്‍ പോളാണ് മരിച്ചത്. കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം വീട്ടില്‍ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരം ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളം കയറിക്കിടക്കുകയായിരുന്നു മാലിന്യക്കുഴിയില്‍. ഇങ്ങനെയായിരിക്കാം അപകടം സംഭവിച്ചതെന്നാണ് നിഗമനം.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൊട്ടേക്കാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജോണ്‍ പോള്‍.

Latest Stories

'പ്രസാദം നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് 3.85 കോടി'; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

പൊലീസിന്റെ ഭാഗത്ത് വീഴ്ച, നടപടി എടുത്ത് ഫെഫ്ക; സാന്ദ്രയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ റെനി ജോസഫിന് സസ്‌പെന്‍ഷന്‍

നാല് മോഡലുകൾക്ക് 80,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായ്..

അഖില്‍ അക്കിനേനി വിവാഹിതനായി; ചിത്രങ്ങള്‍

പി പ്രസാദ് ദേശീയ ബിംബങ്ങളെ ആദരിക്കണം; രാജ്ഭവനില്‍ ഭാരതാംബയുടേതല്ലാതെ ഹമാസ് നേതാക്കളുടെ ഫോട്ടോ വെക്കണോ; മന്ത്രിയുടെ നിലപാട് ദേശദ്രോഹപരമെന്ന് ബിജെപി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും; സ്ഥാനാർത്ഥിക്കായി 2 ദിവസം പ്രചാരണം, മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരിൽ

ഇന്ത്യ- പാക് വിഷയത്തില്‍ ട്രംപ് ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി; അടുത്തിടെ ഉണ്ടായ സൈനിക നടപടി മറ്റൊരു തലത്തിലേക്ക് നീങ്ങാത്തതിന് പിന്നിലെ ട്രംപിന്റെ ഇടപെടലിനും പ്രശംസ

ജമ്മു കാശ്മീരിലെ ജനങ്ങള്‍ ഭീകരവാദത്തെ ചെറുക്കുന്നു; കശ്മീരിലെ വികസനം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് നരേന്ദ്ര മോദി

'മിന്നൽ' റോയ്' 7 ഏഴ് തവണ ഇടിമിന്നലേറ്റിട്ടും അതിജീവിച്ച മനുഷ്യൻ!

കേരള ​ഗവർണർ രാജേന്ദ്ര ആ‍ർലേക്കറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ