ക്ലിഫ് ഹൗസിലെ തൊഴുത്തിന് 42 ലക്ഷം: ഇത്തരം അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്ന്‌ മുഖ്യമന്ത്രി

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണം എവിടെവരെ എത്തി എന്ന് ആലോചിച്ചു പോകുകയാണെന്നും താനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കണക്ക് തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലിത്തൊഴുത്തില്‍ പാട്ട് ഉണ്ട് എന്നായിരുന്നു വിമര്‍ശനം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ പാട്ട് ഒഴിവാക്കി എന്നായി പിന്നീടുള്ള പ്രചാരണം. ക്ലിഫ് ഹൗസിന്റെ റോഡ് സൈഡിലെ മതില്‍ ഇടിഞ്ഞപ്പോഴാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചതും തുക അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിക്കേണ്ടി വന്നതിനെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. വേറെ മാര്‍ഗം ഇല്ലാത്തതിനാലാണ് നികുതി വര്‍ദ്ധിപ്പിക്കേണ്ടി വന്നത്. നിശ്ചിത വരുമാനം നാടിനു ആവശ്യമുള്ളതിനാലാണ് ജനങ്ങള്‍ നികുതി വര്‍ദ്ധനവിനെ അനുകൂലിക്കുന്നത്.

നാടിന്റെ നന്മയ്ക്കായി എല്ലാവരും ഒന്നിച്ചു നില്‍ക്കണം. യുഡിഎഫ് ഇന്ധന നികുതി വര്‍ധിപ്പിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

എന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല, വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത് : സുരേഷ് ഗോപി

'മുഖ്യമന്ത്രി രാജിവെക്കണം, വി ഡി സതീശനോട് ഒരു വിരോധവും ഇല്ല'; ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ

സിറിയയിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു; അമ്പതിലധികം പേര്‍ക്ക് പരിക്ക്; ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്

നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത് 'കൈ'ക്കുള്ളിലാക്കി; 11077 വോട്ടിന്റെ വമ്പന്‍ ജയം; എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് അന്‍വറിനേയും മലര്‍ത്തിയടിച്ച യുഡിഎഫ് രാഷ്ട്രീയ വിജയം

'നിലമ്പൂരിൽ കണ്ടത് മുസ്‌ലിം ലീഗിൻ്റെ വിജയം, ഹിന്ദു വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു'; ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് വെള്ളാപ്പള്ളി നടേശൻ

ആര്യാടൻ മുഹമ്മദിന്റെ വേദന ആയിരുന്നു നിലമ്പൂർ; 'രാഷ്ട്രീയ പ്രവർത്തനം നിലമ്പൂർ തിരിച്ചുപിടിക്കൽ ആയിരിക്കണമെന്ന് പിതാവ് പറഞ്ഞു'; വിങ്ങിപ്പൊട്ടി ഷൗക്കത്ത്

തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കാതെ പോകുന്നു : സീമ ജി. നായർ

'ഇത് യുഡിഎഫാണ്, 2026-ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും'; വി ഡി സതീശൻ

രണ്ടുവട്ടം മണ്ഡലം നഷ്ടപ്പെട്ടപ്പോള്‍ പിതാവ് പറയുമായിരുന്നു നിലമ്പൂര്‍ തിരിച്ചുപിടിക്കലാവണം ഇനി നിങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനമെന്ന്'; അന്‍വറിന്റെ വോട്ട്, യുഡിഎഫ് പ്രതീക്ഷിച്ചതിനപ്പുറം ഒന്നും നടന്നിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്‌