'എം.എം മണി പറഞ്ഞത് അണ്‍പാര്‍ലമെന്ററി വാചകമല്ല'; അഭിപ്രായം പറയേണ്ടത് സ്പീക്കറെന്ന് കോടിയേരി

കെ കെ രമയ്ക്ക് എതിരായി അധിക്ഷേപ പരാമര്‍ശം നടത്തിയ എം എം മണിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവിലെ ചട്ടപ്രകാരം എം എം മണി പറഞ്ഞത് അണ്‍പാര്‍ലമെന്ററിയല്ല. അതിനാല്‍ പരാമര്‍ശം തിരുത്തേണ്ടതില്ല. നിയമസഭയിലാണ് പരാമര്‍ശം നടത്തിയത്. അതിനാല്‍ വിഷയം അവിടെ തന്നെ തീര്‍ക്കട്ടെയെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സ്പീക്കറാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രിമാരെയും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടലുകള്‍ സദുദ്ദേശപരമല്ല. കേരളത്തിലെ വികസന പദ്ധതികളെല്ലാം കേന്ദ്രത്തിന്റേത് ആണെന്ന് അവകാശപ്പെടുന്നു. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികള്‍ പോലും അവര്‍ നടപ്പാക്കുന്നില്ല. നേമം ടെര്‍മിനല്‍ കോച്ച് ഫാക്ടറി ഇതിനുദാഹരണമാണ്.

ദേശീയ പാതാ വികസനം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചതെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അടിയന്തരാവസ്ഥയേക്കാള്‍ മോശം രീതിയാണ് നിലിവിലുള്ളത്. വാക്കുകള്‍ വിലക്കിയത് ഏകാധിപത്യമാണ്. ഇത് അപകടകരമാണെന്നും കോടിയേരി പറഞ്ഞു.

വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു കെ.കെ. രമയ്ക്കെതിരേ എം.എം. മണി വിവാദ പരാമര്‍ശം നടത്തിയത്. ‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി