കഴിഞ്ഞ സമ്മേളനത്തിൽ 'അക്രമാസക്തമായ പെരുമാറ്റം'; 12 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തു

മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസത്തെ ‘അക്രമാസക്തമായ പെരുമാറ്റത്തിന്റെ’ പേരിൽ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 പ്രതിപക്ഷ എംപിമാരെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലുടനീളം സസ്പെൻഡ് ചെയ്തു.

“അഭൂതപൂർവമായ പെരുമാറ്റദൂഷ്യവും നിന്ദ്യവും അക്രമാസക്തവും അനിയന്ത്രിതവുമായ പെരുമാറ്റവും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മനഃപൂർവമായ ആക്രമണവും” അവർ സ്വമേധയാ ചെയ്തുവെന്ന് പാർലമെന്റ് റിപ്പോർട്ടിൽ പറയുന്നു.

ശിവസേനയുടെ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി, തൃണമൂൽ കോൺഗ്രസിന്റെ ഡോല സെൻ, ശാന്ത ഛേത്രി സിപിഎമ്മിന്റെ എളമരം കരീം സി.പി.ഐയുടെ ബിനോയ് വിശ്വം  എന്നിവരും ആറ് കോൺഗ്രസ് നേതാക്കളും സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്.

പെഗാസസ് സ്പൈവെയർ പ്രശ്നം ചർച്ച ചെയ്യണമെന്ന ആവശ്യത്തെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായ മൺസൂൺ സെഷൻ ആഗസ്റ്റ് 11-നാണ് അവസാനിച്ചത്. സമ്മേളനത്തിന്റെ അവസാന ദിനം അക്രമ സംഭവങ്ങൾ ഉണ്ടാകുകയും സ്ത്രീകളെ മർദിച്ചുവെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു.

ജനറൽ ഇൻഷുറൻസ് ബിസിനസ് (ദേശീയവൽക്കരണം) ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം അവഗണിച്ച് പാസാക്കിയതോടെ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയ്ക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഉന്തിത്തള്ളുന്നത് നടപടികളുടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കരിങ്കൊടിയുമായി എംപിമാർ മേശകളിൽ കയറുന്നതും ഫയലുകളും രേഖകളും ചിതറിക്കുന്നതും കാണാമായിരുന്നു.

വനിതാ മാർഷലുകളെ പ്രതിപക്ഷം കയ്യേറ്റം ചെയ്തതായി സർക്കാർ ആരോപിക്കുമ്പോൾ, പ്രതിപക്ഷ നേതാക്കളെയും വനിതാ എംപിമാർ ഉൾപ്പെടെയുള്ള അംഗങ്ങളെയും കൈയേറ്റം ചെയ്യാൻ പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നതായി സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷം ആരോപിച്ചു.

“പുറത്തു നിന്നുള്ളവരെ” കൊണ്ടുവന്നുവെന്ന പ്രതിപക്ഷ അവകാശവാദം സർക്കാർ നിഷേധിച്ചു, ഒടുവിൽ വിഷയം എംപിമാരുടെ പ്രത്യേക സമിതിക്ക് അന്വേഷണത്തിനായി റഫർ ചെയ്തു.

എന്നാൽ എംപിമാരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് അന്വേഷണത്തിലൂടെ നടക്കുന്നത് എന്ന് ആരോപിച്ച് , കോൺഗ്രസ് സമിതിയോട് സഹകരിച്ചില്ല.

ഒരു എംപി “സുരക്ഷാ വലയം തകർക്കാൻ ഒരു പുരുഷ മാർഷലിന്റെ കഴുത്ത് ഞെരിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു” എന്ന് രാജ്യസഭയിൽ നിന്നുള്ള സുരക്ഷാ റിപ്പോർട്ടിൽ പറയുന്നു. ഒരു വനിതാ മാർഷലിനെ വനിതാ എംപിമാർ വലിച്ചിഴയ്ക്കുകയും സഭയുടെ നടുത്തളത്തിൽ വെച്ച് ആക്രമിക്കുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ