'കെ.വി തോമസിന് അടിമത്ത കുരിശ് ചുമക്കേണ്ടി വരും; ഇനി പാരതന്ത്ര്യത്തിന്റെ പീഡാനുഭവ കാലം', ചെറിയാന്‍ ഫിലിപ്പ്

യേശുചിത്രം നല്‍കി സിപിഎം സ്വീകരിച്ച കെ വി തോമസിന് ഇനി അടിമത്ത കുരിശ് ചുമക്കേണ്ടി വരുമെന്ന് ചെറിയാന്‍ ഫിലിപ്പ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെ വി തോമസിന് ഇനി പാരതന്ത്ര്യത്തിന്റെ പീഢാനുഭവ കാലമായിരിക്കും എന്നാണ് വിമര്‍ശനം.

സെമിനാറില്‍ പങ്കെടുത്ത് കെ വി തോമസിനെ പുറത്താക്കുമെന്ന് കെപിസിപി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ അറിയിച്ചിരുന്നു. ശക്തമായ നടപടി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയിച്ചിട്ടുണ്ട്. പിണായി വിജയനെ പ്രകീര്‍ത്തിച്ച നടപടി തറവാടിത്തമില്ലായ്മയാണ്.കെ വി തോമസ് സിപിഎമ്മുമായി കച്ചവടം നടത്തി നില്‍ക്കുകയാണെന്നും മുന്‍ധാരണ പ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

കെ വി തോമസിനെതിരായ നടപടി എഐസിസി തീരുമാനിക്കും. അതേസമയം കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നാണ് കെ വി തോമസ് അറിയിച്ചിരിക്കുന്നത്. കെ സുധാകരന്‍ അയച്ച കത്തിനെ ഭയക്കുന്നില്ല. സമാന വേദികള്‍ വന്നാല്‍ താന്‍ ഇനിയും പങ്കെടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍