കേരളത്തില്‍ 'ഹര്‍ ഘര്‍ തിരംഗ' അട്ടിമറിച്ചു; രാഷ്ട്രീയ കാഴ്ചപ്പാടോടെ സി.പി.എം പരിപാടിയെ തമസ്‌കരിച്ചെന്ന് പി.കെ കൃഷ്ണദാസ്

പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ പരിപാടി സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടെന്ന ആരോപണവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. രാഷ്ട്രീയ കാഴ്ചപ്പാടോടെ സിപിഎം പരിപാടിയെ തമസ്‌കരിച്ചു. 90 ശതമാനം സ്‌കൂളുകളിലും പതാക എത്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വീടുകളിലും പതാക ഉയര്‍ത്തുന്ന പരിപാടി നടപ്പിലാക്കാന്‍ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ വേണ്ട വിധത്തില്‍ പതാക വിതരണം ചെയ്തില്ല. കുട്ടികളില്‍ നിന്ന് പണം വാങ്ങിയിട്ടും 90 ശതമാനം സ്‌കൂളുകളിലും പതാക നല്‍കിയില്ല. ഇത് ആസൂത്രിതമായ നീക്കമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തില്‍ ദേശീയ പതാക പാറരുത് എന്ന് സിപിഎം നിശ്ചയിച്ചതാണ് ഹര്‍ ഘര്‍ തിരംഗ അട്ടിമറിക്കപ്പെടാന്‍ കാരണം. സര്‍ക്കാരിന്റെ ഈ നീക്കം ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി. അതേസമയം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി.

മോഹന്‍ലാലും സുരേഷ്‌ഗോപിയും ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളും മന്ത്രിമാരും വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്ന് മുതല്‍ 15-ാം തിയതിവരെ മൂന്ന് ദിവസത്തേക്ക് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനാണ് നരേന്ദ്രമോദി ആഹ്വാനം ചെയ്തത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്