'ഇ.ഡിയുടെ വിരട്ടലില്‍ പേടിയില്ല'; കോടതി ഉത്തരവിനെ കുറിച്ച് തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസില്‍ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുന്‍ധനമന്ത്രി തോമസ് ഐസക്. രണ്ട് വര്‍ഷമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുകയാണ്, എന്നിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല. കോടതി വിധി സ്വാഗതാര്‍ഹമാണ്. കോടതിയോട് ആവശ്യപ്പെട്ടത് ഇത് തന്നെയാണെന്നും തോമസ് ഐസക് പറഞ്ഞു.

‘ഇഡി നോട്ടീസ് അയച്ച വിവരം മാധ്യമങ്ങള്‍ വഴി അറിയേണ്ടി വന്നത് ശരിയായില്ല. ഹാജരാകാന്‍ സാധിക്കില്ലെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞ സമയത്ത് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും സമന്‍സ് അയച്ചപ്പോഴാണ് കോടതിയെ സമീപിച്ചത്.

തെറ്റ് ആര് ചെയ്താലും അന്വേഷിക്കാം പക്ഷെ അന്വേഷണത്തിന്റെ പേരില്‍ എന്തും ചെയ്യാനുള്ള അവകാശമില്ല. ഇഡി അന്വേഷണം സ്വകാര്യതയും മൗലികാവകാശങ്ങളും ലംഘിക്കുന്നതാണ്. ഇതാണ് കോടതി നിരീക്ഷിച്ചത്. കോടതി നിലപാടിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. എന്തും ചെയ്യാന്‍ അപരിമിതമായ അധികാരം ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നില്ല’, തോമസ് ഐസക് പറഞ്ഞു.

ഇഡിയുടെ വിരട്ടലില്‍ പേടിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തില്‍ പേടിയില്ല. അന്വേഷണത്തിന് പിന്നില്‍ ചില രാഷ്ട്രീയ ഇടപെടലുകളാണെന്നും ഇഡി അന്വേഷണം കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും തോമസ് ഐസക് ആരോപിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ