തിരുവനന്തപുരത്ത് ലഹരിവസ്‌തുക്കളുമായി 27കാരൻ പിടിയിൽ; ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെടുത്തു

തിരുവനന്തപുരത്ത് ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയിലായി. പാങ്ങപ്പാറ സ്വദേശി സിദ്ധാർത്ഥാണ് (27) അറസ്റ്റിലായത്. ഇയാളിൽ നിന്നും ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ പൊലീസ് കണ്ടെടുത്തു. ഇയാൾ മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്.

എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ തുടങ്ങി ഒട്ടുമിക്ക എല്ലാവിധ ലഹരിവസ്തുക്കളും ഇയാളിൽ നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു. 500 ഗ്രാം ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, 24 ഗ്രാം MDMA, 90 LSD സ്റ്റാമ്പ്, എന്നിവയാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് എക്സൈസ് സ്പെഷ്യൽ സ്‌ക്വഡ് വ്യക്തമാക്കി.

തലസ്ഥാനത്തെ ലഹരിമാഫിയയിലെ പ്രധാനപ്പെട്ട ഏജൻ്റാണ് സിദ്ധാർത്ഥന്നാണ് സൂചന. ഇയാളെ നേരത്തെയും എക്സൈസ് പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്ന് 250 കിലോ കഞ്ചാവ് എത്തിച്ച കേസിലാണ് ഇയാൾ മുൻപ് അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം ലഹരിവിൽപന വീണ്ടും തുടങ്ങുകയായിരുന്നു ഇയാൾ. ഇതിനായി പാങ്ങപ്പാറയിൽ വീട് വാടകയ്‌ക്കെടുത്തിരുന്നു. വിൽപ്പനയ്ക്കുള്ള ലഹരി വസ്‌തുക്കൾ ഇവിടേക്കാണ് എത്തിച്ചിരുന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി