എസ്എസ്എൽസി ഫലം പേടിച്ച് നാടുവിട്ടു, റിസൾട്ട് വന്നപ്പോൾ ഒമ്പത് എ പ്ലസും ഒരു എയും; രണ്ടാഴ്ചയായിട്ടും 15കാരനെ കണ്ടെത്താനാവാതെ പൊലീസ്

പത്തനതിട്ട തിരുവല്ലയിൽ നിന്ന് രണ്ടാഴ്ച മുൻപ് കാണാതായ 15കാരനെ കണ്ടെത്താനായില്ല. ഈ മാസം ഏഴിന് എസ്എസ്എൽസി ഫലം അറിയുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തിരുവല്ല ചുമത്ര പന്നിത്തടത്തിൽ ഷൈൻ ജെയിംസിനെ (ലല്ലു) കാണാതായത്. കുട്ടിയെ കണ്ടെത്താൻ ബന്ധുക്കൾ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു.

ഞാൻ പോകുകയാണെന്നും ആരും അന്വേഷിക്കരുതെന്നും കത്തെഴുതി വെച്ചിട്ടാണ് കുട്ടി പോയത്. മുത്തശ്ശിയും തിരുവല്ല നഗരസഭ മുൻ കൗൺസിലറുമായ കെകെ സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. അമ്മ നേരത്തെ മരിച്ചു. അച്ഛൻ ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം.

കുട്ടിയെ കാണാതായ ദിവസം തന്നെ പരാതി നൽകിയെങ്കിലും നാലാം ദിവസമാണ് പ്രദേശത്തെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചതെന്ന് സാറാമ്മ പറയുന്നു. അതിൽ നിന്ന് കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി-തിരുവല്ല റോഡിൽ എത്തുന്നതും സ്വകാര്യ ബസ്‌സ്റ്റാൻഡിൽ ബസ് ഇറങ്ങുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്ചെ ന്നൈ മെയിലിൽ കയറുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.

എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറവായതിന് സാറാമ്മ കുട്ടിയെ ശകാരിച്ചിരുന്നു. ഇതോടെ എസ്എസ്എൽസി പരീക്ഷയ്ക്ക് മാർക്ക് കുറയും എന്ന ഭയമായിരിക്കാം കുട്ടി വീടുവിട്ടുപോകാൻ കാരണം എന്നാണ് വീട്ടുകാർ പറയുന്നത്. അതേസമയം, റിസൾട്ട് വന്നപ്പോൾ കുട്ടിക്ക് ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും ലഭിച്ചിരുന്നു.

Latest Stories

‘കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല'; കെഎസ്ആർടിസി നാളെ തെരുവിലിറക്കുന്ന പ്രശ്നമില്ലെന്ന് ടി പി രാമകൃഷ്ണൻ

IND vs ENG: “മൂന്നാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ മാറ്റമില്ല...”: ഒരു നിമിഷത്തേക്ക് ഇല്ലാണ്ടായി സഞ്ജന ഗണേശൻ, അത്ഭുതപ്പെടുത്തി മുൻ താരങ്ങൾ

എല്ലാ മേഖലയിലും സമരം വിജയിപ്പിക്കണമെന്നാണ് ആഹ്വാനം; കൂലി നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ നാളെ പണിമുടക്കില്‍ ഭാഗമാകുന്നതെന്ന് എംഎ ബേബി

തന്റെ 400 റൺസ് എന്ന അപരാജിത റെക്കോർഡ് ആർക്ക് തകർക്കാനാകും?; ലാറ പറഞ്ഞത് പങ്കുവെച്ച് ഇം​ഗ്ലീഷ് താരം

'പ്രേതബാധ ആരോപിച്ച് മന്ത്രവാദിനിയെ എത്തിച്ചു, ബാധ ഒഴിപ്പിക്കാൻ 9:30 മുതൽ 1:00 വരെ മർദനം'; കർണാടകയിൽ അമ്മയെ മകൻ അടിച്ചുകൊന്നു

അച്ഛൻ ദിവസവും 500 രൂപ ചെലവിന് തരും, ഒരു നെപ്പോ കിഡ് എന്ന നിലയിൽ അച്ഛനേക്കാൾ കഠിനാധ്വാനം ചെയ്യണം; അങ്ങനെ വിളിക്കുന്നതിൽ തെറ്റില്ല: സൂര്യ സേതുപതി

IND vs ENG: “ക്യാപ്റ്റൻ എന്ന നിലയിൽ അത് ​അവന്റെ അവസാന ടെസ്റ്റ് ആകുമായിരുന്നു”; ഗില്ലിന്റെ നേതൃത്വത്തെക്കുറിച്ച് മാർക്ക് ബുച്ചർ

‘ആരോഗ്യമേഖലയെ മോശമായി ചിത്രീകരിക്കാൻ ശ്രമം, പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു'; വി ഡി സതീശനുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി വീണാ ജോർജ്

IND vs ENG: സ്റ്റോക്സ് ഇതുവരെ നേരിടാത്ത ഏറ്റവും കഠിനമായ വെല്ലുവിളി നേരിടുന്നു, ഈ തോൽവി ഇംഗ്ലണ്ടിന്റെ സമീപനത്തിനുള്ള ശിക്ഷ: മൈക്കൽ ആതർട്ടൺ

"എനിക്ക് വീണ്ടും ഒരു അവസരം ലഭിച്ചാൽ ഞാൻ അത് തന്നെ ചെയ്യും"; തുറന്നുപറഞ്ഞ് വിയാൻ മുൾഡർ