ഡൽഹി: നിയന്ത്രണങ്ങളിൽ അയവ്, സ്‌കൂളുകൾ അടഞ്ഞ് തന്നെ

തലസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഭക്ഷണശാലകളും സിനിമാശാലകളും 50 ശതമാനം ശേഷിയോടെ വീണ്ടും തുറക്കാമെന്ന് സർക്കാർ അറിയിച്ചു.എന്നിരുന്നാലും, സ്കൂളുകൾ തൽക്കാലം അടച്ചിരിക്കും.ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലും തമ്മിൽ നടത്തിയ ചർച്ചയിലാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തീരുമാനമെടുത്തത്.

എല്ലാ ദിവസവും കടകൾ തുറക്കാം. വിവാഹങ്ങളിൽ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം 50ൽ നിന്ന് 200 ആയി ഉയർത്തി.രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള രാത്രി കർഫ്യൂ തുടരും.

കുട്ടികളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന നീണ്ട സ്‌കൂൾ അടച്ചുപൂട്ടൽ സംബന്ധിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്നത്തെ യോഗത്തിൽ സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനമായില്ല. സ്കൂളുകൾ വീണ്ടും തുറക്കാൻ ഡൽഹി സർക്കാർ ശുപാർശ ചെയ്യുമെന്ന് സിസോദിയ പറഞ്ഞിരുന്നു. വലിയൊരു വിഭാഗം രക്ഷിതാക്കൾ ഇതിനെ അനുകൂലിച്ചതായും അദ്ദേഹം പറഞ്ഞു.

കേസുകളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും ഡൽഹിയിൽ ഇടിവ് രേഖപ്പെടുത്തി.
ഡൽഹിയിൽ കോവിഡ് സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. നഗരത്തിൽ ഇന്ന് അയ്യായിരത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ