ലോകത്തിന്റെ നെറുകയില്‍ ജോസേട്ടന്റെ 80-ാം പിറന്നാള്‍ !

“മദ്യത്തിനടിമയും കടുത്ത പുകവലിക്കാരനുമായിരുന്നു ഞാന്‍. എന്നിട്ടും 39 മിനിറ്റും 8 സെക്കന്റും കൊണ്ട് അക്കാലത്ത് പതിനായിരം മീറ്റര്‍ ഓടിയത് പത്രത്തില്‍ വാര്‍ത്തയായിരുന്നു.
ഡോക്ടര്‍ പറഞ്ഞത് അനുസരിച്ച് ദുശ്ശീലങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചു. 1983 -ല്‍ 42-ാം വയസ്സില്‍ നിര്‍ത്തി.”

തൃശൂരടുത്ത് അത്താണി സ്വദേശിയായ ജോസേട്ടനിപ്പോള്‍ 80-ാം വയസില്‍ 4500 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഹിമാലയത്തിലെത്തി കടല്‍നിരപ്പില്‍ നിന്നും 17600 അടി മുകളിലാണ് നില്‍ക്കുന്നത്. സിവിലിയന്‍മാര്‍ക്ക് അനുവദനീയമായ ഏറ്റവും ഉയരത്തിലുള്ള ലഡാക്കിലെ ഖര്‍ദൂങ് ലാ യില്‍.

മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്ലംബറായിരുന്ന ജോസേട്ടന്‍ യുവസുഹൃത്തായ ഗോകുലിനൊപ്പമാണ് ജൂലൈ പതിനഞ്ചിന് സൈക്കിള്‍ സഞ്ചാരത്തിനിറങ്ങിയത്. ലക്ഷ്യത്തിനെത്തുന്നതിന് അഞ്ചു കിലോമീറ്റര്‍ മുമ്പ് ഓക്‌സിജന്‍ കിട്ടാതെ ജീവന്‍ അപകടത്തിലാകുമെന്ന അവസ്ഥ വന്നു. പക്ഷെ അതിജീവിച്ചു. ദുശ്ശീലങ്ങള്‍ ഒഴിവാക്കി കാത്തുസൂക്ഷിച്ച ആരോഗ്യത്തിന്റെയും അതിലുപരി ആത്മവിശ്വാസത്തിന്റെയും ബലത്തില്‍ യാത്ര തുടരുകയാണ് കഠിനാദ്ധ്വാനിയായ ഈ മനുഷ്യന്‍ !

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ