ട്രാഫിക് സിഗ്നലില്‍ നൃത്തം, യുവതിക്കെതിരെ കേസെടുക്കും

മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ രസോമാ സ്‌ക്വയറിലെ ട്രാഫിക് സിഗ്നല്‍ ക്രോസിംഗ്. ചുവന്ന ലൈറ്റ് തെളിഞ്ഞയുടനെ ആധുനിക വേഷമണിഞ്ഞ പെണ്‍കുട്ടി സീബ്രാ ക്രോസിംഗിലേക്ക് ഓടിയെത്തി നൃത്തം തുടങ്ങി. നൃത്തമെന്നുപറഞ്ഞാല്‍ അതിമനോഹമായ പാശ്ചാത്യനര്‍ത്തനം. അധികം താമസിയാതെ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പെണ്‍കുട്ടി അപ്രത്യക്ഷയായെങ്കിലും പോലീസ് അവളെ കണ്ടെത്തി. ഫാഷന്‍ ബ്ലോഗറും മോഡലുമായ ശ്രേയാ കാള്‍റാ ആണ് ആ വിവാദനര്‍ത്തകി.

https://www.youtube.com/watch?v=AO6QlkNOXFk

സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുന്നിലുള്ള സീബ്രാ ക്രോസിംഗിലായിരുന്നു പ്രകടനം എന്നതിനാല്‍ ട്രാഫിക്കിന് തടസ്സമുണ്ടായില്ലെങ്കിലും പൊതുശല്യം എന്ന പേരില്‍ സെക്ഷന്‍ 290 വകുപ്പ് ചാര്‍ത്തിയിരിക്കുകയാണ് ശ്രേയക്കെതിരെ.

ഇതോടെ തന്റെ ഉദ്ദേശ്യം ലക്ഷ്യമാക്കിക്കൊണ്ട് ശ്രേയയുടെ വീഡിയോ പുറത്തുവന്നു. ട്രാഫിക് ബോധവത്കരണമായിരുന്നു താന്‍ നൃത്തംകൊണ്ട് ഉദ്ദേശിച്ചതെന്ന് അവര്‍ പറഞ്ഞു. താന്‍ ഒരു നിയമവും തെറ്റിച്ചിട്ടില്ല എന്നും മാസ്‌ക് വെച്ചുകൊണ്ട് സഞ്ചാരാനുമതിയുള്ളിടത്താണ് നൃത്തം ചെയ്തതെന്നും ശ്രേയ പറഞ്ഞു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം