പാലം പൊളിച്ചു; തങ്കച്ചന്റെ പ്രാണന്റെ ഒഴുക്കു നിലച്ചു

വീടിനു മുന്നിലെ പാലം പൊളിച്ചതോടെ വഴിയടഞ്ഞു; ആശുപത്രിയിലെത്തിക്കാന്‍ വൈകിയ ഗൃഹനാഥന്‍ വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു. മൂലേടം തുരുത്തുമ്മേല്‍ വീട്ടില്‍ ടി.സി.തങ്കച്ചന്‍ (53) ആണ് കഴിഞ്ഞരാത്രി മരിച്ചത്. മണിപ്പുഴഈരയില്‍ക്കടവ് തോട് നന്നാക്കാനാണ് ഒരുമാസം മുന്‍പു തടിപ്പാലം പൊളിച്ചത്. ഇതോടെ വീടിനു പിന്നിലെ റെയില്‍പാളം കടന്ന് ചെറുവഴികളിലൂടെ നടന്നുവേണം റോഡിലെത്താന്‍.

22നു രാത്രി പതിനൊന്നരയോടെ കടുത്തചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ട് അസ്വസ്ഥനായ തങ്കച്ചനെ ഭാര്യയും ബന്ധുക്കളും താങ്ങിയെടുത്തു റെയില്‍ പാളത്തിനടുത്തെത്തിച്ചു. അപ്പോഴേക്കും അവശനിലയിലായ തങ്കച്ചന്‍ വഴിയില്‍ വീണുമരിച്ചു. മൂലേടം സെന്റ് പോള്‍സ് സിഎസ്‌ഐ പള്ളിയിലായിരുന്നു സംസ്‌കാരം. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തിയവര്‍ക്കായി നാട്ടുകാര്‍ ഇന്നലെ തോടിനു കുറുകെ തടിപ്പാലമിട്ടു. ഈ പാലത്തിലൂടെ ആദ്യം തുരുത്തുമ്മേല്‍ വീട്ടിലേക്കു കൊണ്ടുവന്നതു തങ്കച്ചന്റെ അന്ത്യയാത്രയ്ക്കുള്ള ശവപ്പെട്ടി.

തങ്കച്ചന്റെ സംസ്‌കാരത്തിനുള്ള ശവപ്പെട്ടി താല്‍ക്കാലികമായി നിര്‍മിച്ച തടിപ്പാലത്തിലൂടെ വീട്ടിലെത്തിക്കുന്നു.
ചന്തയില്‍ ചുമടെടുത്തു കുടുംബം പോറ്റിയിരുന്ന തങ്കച്ചന്‍ ഹൃദ്രോഗം ബാധിച്ച് എങ്ങോട്ടും പോകാനാകാത്ത അവസ്ഥയിലായിരുന്നു. തുരുത്തേല്‍ ചിറയില്‍ ഒറ്റപ്പെട്ട വീട്ടില്‍ ഭാര്യ ജാന്‍സിയും മകള്‍ ഷൈമോളും തങ്കച്ചന്റെ മാതാവ്, 78 വയസ്സുള്ള അന്നമ്മയുമുണ്ട്. കുടുംബം പോറ്റാനായി ജാന്‍സിയാണ് ഇപ്പോള്‍ പണിക്കു പോകുന്നത്. മകള്‍ക്കും അമ്മയ്ക്കും കാവലായി തങ്കച്ചന്‍ വീട്ടിലുണ്ടാകും. ഇനി ആ കാവലില്ല. താന്‍ ജോലിക്കു പോയാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ക്കും പ്രായമായ അമ്മയ്ക്കും ഇനി ആരു കൂട്ടിരിക്കും എന്ന ജാന്‍സിയുടെ ചോദ്യത്തിന് ആര്‍ക്കും ഉത്തരവുമില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക