ഒറ്റയിരിപ്പിന് 20 മണിക്കൂര്‍ വീഡിയോ ഗെയിം; യുവാവിന്റെ അരയ്ക്കു താഴെ തളര്‍ന്നു

ഇന്റര്‍നെറ്റ് കഫേയില്‍ തുടര്‍ച്ചയായി 20 മണിക്കൂര്‍ വിഡിയോ ഗെയിം കളിച്ച യുവാവിന് അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടു. ജനുവരി 27നു വൈകിട്ടാണു സെജിയാങ് പ്രവിശ്യയിലെ ജിയാക്‌സിങ്ങിലുള്ള കഫേയില്‍ യുവാവ് ഗെയിം കളിക്കാന്‍ തുടങ്ങിയത്. പിറ്റേന്നു വൈകിട്ടോടെയാണ് ഇയാളെ ആശുപത്രിയിലാക്കിയത്.

തുടര്‍ച്ചയായി കസേരയില്‍ ഒറ്റയിരിപ്പ് ഇരുന്നയാള്‍, ഇടയ്ക്കു ശുചിമുറിയില്‍ പോകാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടതു തിരിച്ചറിഞ്ഞത്. സുഹൃത്തുക്കള്‍ ഇടപെട്ട് ആംബുലന്‍സില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങളിലുണ്ട്. എന്നാല്‍, യുവാവിന്റെ പേരും കളിച്ചിരുന്നത് ഏതു ഗെയിമാണെന്ന വിവരവും പുറത്തുവിട്ടിട്ടില്ല.

യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ചും കൂടുതല്‍ വിവരങ്ങളില്ല. ഇടയ്ക്കു നിര്‍ത്തേണ്ടി വന്ന ഗെയിം പൂര്‍ത്തിയാക്കാന്‍, ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഇയാള്‍ സുഹൃത്തുക്കളോട് അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഒരു ദിവസം മുഴുവന്‍ മൊബൈല്‍ ഫോണില്‍ വിഡിയോ ഗെയിം കളിച്ച ഇരുപത്തൊന്നുകാരിക്കു കുറച്ചുനാള്‍ മുന്‍പു കാഴ്ച നഷ്ടപ്പെട്ടിരുന്നു.

“കിങ് ഓഫ് ഗ്ലോറി” എന്ന വിഡിയോ ഗെയിമിനാണു ചൈനയില്‍ ഏറ്റവുമധികം ആരാധകരുള്ളത്. അഞ്ചു കോടിയിലേറെ പേരാണ് ഒരേസമയം ഇതു കളിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 10 വയസ്സുകാരന്‍ വീട്ടിലറിയാതെ ഈ ഗെയിം കളിച്ച്, അമ്മയുടെ സമ്പാദ്യം മുഴുവന്‍ (ഒന്നരലക്ഷം യുവാന്‍ ഏകദേശം 15 ലക്ഷംരൂപ) നഷ്ടപ്പെടുത്തിയതു ചൈനയില്‍ വന്‍ വാര്‍ത്തയായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ