കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരവ്‌ചെലവ് അന്തരം 183 കോടി

കെഎസ്ആർടിസിയുടെ പ്രതിമാസ വരവു –ചെലവ് അന്തരം 183 കോടി രൂപായെന്നു മുഖ്യമന്ത്രി. വരുമാനം 170 കോടി രൂപയാണെങ്കിൽ ചെലവ് 353 കോടി രൂപയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

ഡീസൽ, ലൂബ്രിക്കന്റ് ഇനത്തിൽ 94 കോടി, ശമ്പളമായി 86 കോടി, പെൻഷൻ വകയിൽ 60 കോടി, പെൻഷൻ ആനുകൂല്യമായി ആറു കോടി, വായ്പാ തിരിച്ചടവുകൾക്കായി 87 കോടി, സ്‌പെയർ പാർട്സ് വാങ്ങുന്നതിന് 10 കോടി എന്നിങ്ങനെയാണു ചെലവുകൾ. കടത്തിന്റെ തിരിച്ചടവും ദൈനംദിന ചെലവും കഴിഞ്ഞാൽ റവന്യു വരുമാനത്തിൽ നിന്ന് ഒന്നും തന്നെ മിച്ചമില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു.

ഡീസൽ വിലവർധന മൂലം കെഎസ്ആർടിസിക്കു പ്രതിമാസം 10 കോടി രൂപയുടെ അധിക ചെലവാണുള്ളത്. സാമ്പത്തിക പുനക്രമീകരണത്തിന്റെ ഭാഗമായി കൂടിയ പലിശ നിരക്കിലും കുറഞ്ഞകാല തിരിച്ചടവിലും കെഎസ്ആർടിസി എടുത്തിട്ടുള്ള വായ്പകൾ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യത്തിലേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ജൂൺ, സെപ്റ്റംബർ എന്നീ മാസങ്ങളിൽ 10,000 രൂപയിലധികം പെൻഷൻ വാങ്ങുന്നവർക്ക് 10,000 രൂപ കഴിച്ചു ബാക്കിയുള്ള തുക നൽകാനുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിലെ പെൻഷനും വിതരണം ചെയ്യാനുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ