വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി ബസില്‍ യാത്രചെയ്യാം; പരിഷ്‌കാരവുമായി കര്‍ണാടക ആര്‍.ടി.സി.

വളര്‍ത്തുമൃഗങ്ങളെ ബസില്‍ കൊണ്ടുപോകരുതെന്ന നിബന്ധന കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ എടുത്തുകളഞ്ഞു. ടിക്കറ്റെടുത്താല്‍ വളര്‍ത്തുമൃഗങ്ങളെയും ഇനി കയറ്റാം. നായയ്ക്ക് മുതിര്‍ന്നയാളുടെ ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടത്. എന്നാല്‍ പക്ഷികള്‍, പൂച്ച, മുയല്‍ തുടങ്ങിയവയ്ക്ക് കുട്ടികളുടെ നിരക്ക് നല്‍കിയാല്‍ മതി.

കര്‍ണാടക ആര്‍.ടി.സി. കഴിഞ്ഞദിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് പുതിയ നിര്‍ദേശങ്ങള്‍. വളര്‍ത്തുമൃഗങ്ങളെ ബസില്‍ കയറ്റാത്തത് ഒട്ടേറെ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. പക്ഷികളെയുംമറ്റും ബസില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കേണ്ടത് എന്ന് വ്യക്തമല്ലാത്തതിനാല്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടാകുന്നതും പതിവാണ്.

മറ്റുയാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കുക, സീറ്റുകള്‍ നശിപ്പിക്കുക തുടങ്ങിയവയ്ക്ക് വളര്‍ത്തുമൃഗങ്ങളുടെ ഉടമ ഉത്തരവാദിയായിരിക്കും. ആവശ്യമെങ്കില്‍ നഷ്ടപരിഹാരം നല്‍കാനും ഉടമ ബാധ്യസ്ഥനായിരിക്കും. വളര്‍ത്തുമൃഗങ്ങളുമായി കയറുന്നവരോട് ജീവനക്കാര്‍ മാന്യമായി പെരുമാറണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

മുതിര്‍ന്ന വ്യക്തി ഇനിമുതല്‍ ബസില്‍ കൊണ്ടുപോകുന്ന ലഗേജ് 30 കിലോയില്‍ കൂടിയാല്‍ കൂടുന്ന ഓരോ യൂണിറ്റിനും 10 രൂപ ഈടാക്കും. 20 കിലോ ആണ് ഒരു യൂണിറ്റ്. കുട്ടികള്‍ക്ക് സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജിന്റെ പരമാവധി ഭാരം 15 കിലോ ആയിരിക്കും. തൂക്കിനോക്കാനുള്ള ഉപകരണമില്ലെങ്കില്‍ കണ്ടക്ടര്‍ക്ക് ടിക്കറ്റ് ഈടാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാം.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി