വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി ബസില്‍ യാത്രചെയ്യാം; പരിഷ്‌കാരവുമായി കര്‍ണാടക ആര്‍.ടി.സി.

വളര്‍ത്തുമൃഗങ്ങളെ ബസില്‍ കൊണ്ടുപോകരുതെന്ന നിബന്ധന കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ എടുത്തുകളഞ്ഞു. ടിക്കറ്റെടുത്താല്‍ വളര്‍ത്തുമൃഗങ്ങളെയും ഇനി കയറ്റാം. നായയ്ക്ക് മുതിര്‍ന്നയാളുടെ ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടത്. എന്നാല്‍ പക്ഷികള്‍, പൂച്ച, മുയല്‍ തുടങ്ങിയവയ്ക്ക് കുട്ടികളുടെ നിരക്ക് നല്‍കിയാല്‍ മതി.

കര്‍ണാടക ആര്‍.ടി.സി. കഴിഞ്ഞദിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് പുതിയ നിര്‍ദേശങ്ങള്‍. വളര്‍ത്തുമൃഗങ്ങളെ ബസില്‍ കയറ്റാത്തത് ഒട്ടേറെ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. പക്ഷികളെയുംമറ്റും ബസില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കേണ്ടത് എന്ന് വ്യക്തമല്ലാത്തതിനാല്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടാകുന്നതും പതിവാണ്.

മറ്റുയാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കുക, സീറ്റുകള്‍ നശിപ്പിക്കുക തുടങ്ങിയവയ്ക്ക് വളര്‍ത്തുമൃഗങ്ങളുടെ ഉടമ ഉത്തരവാദിയായിരിക്കും. ആവശ്യമെങ്കില്‍ നഷ്ടപരിഹാരം നല്‍കാനും ഉടമ ബാധ്യസ്ഥനായിരിക്കും. വളര്‍ത്തുമൃഗങ്ങളുമായി കയറുന്നവരോട് ജീവനക്കാര്‍ മാന്യമായി പെരുമാറണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

മുതിര്‍ന്ന വ്യക്തി ഇനിമുതല്‍ ബസില്‍ കൊണ്ടുപോകുന്ന ലഗേജ് 30 കിലോയില്‍ കൂടിയാല്‍ കൂടുന്ന ഓരോ യൂണിറ്റിനും 10 രൂപ ഈടാക്കും. 20 കിലോ ആണ് ഒരു യൂണിറ്റ്. കുട്ടികള്‍ക്ക് സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജിന്റെ പരമാവധി ഭാരം 15 കിലോ ആയിരിക്കും. തൂക്കിനോക്കാനുള്ള ഉപകരണമില്ലെങ്കില്‍ കണ്ടക്ടര്‍ക്ക് ടിക്കറ്റ് ഈടാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ