3250 കോടി കിട്ടിയാലും കെ.എസ്.ആര്‍.ടി.സി. കരകയറില്ല

ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്ന് 3250 കോടി രൂപയുടെ വായ്പ ലഭിച്ചാലും കെ.എസ്.ആര്‍.ടി.സി.യുടെ കഷ്ടകാലം തീരില്ല. വായ്പാ പുനഃക്രമീകരണത്തിലൂടെ പരമാവധി 60 കോടി രൂപയാണ് മിച്ചംപിടിക്കാനാവുക. അതേസമയം ഒരുമാസത്തെ വരവും ചെലവും തമ്മിലുള്ള അന്തരം 183 കോടി രൂപയാണ്. നഷ്ടം നികത്താന്‍ 123 കോടി രൂപകൂടി വേണ്ടിവരും.

സ്വന്തം നിലയില്‍ പെന്‍ഷനോ ശമ്പളമോ നല്‍കാനുള്ള സാമ്പത്തികശേഷി അടുത്തെങ്ങും കെ.എസ്.ആര്‍.ടി.സി.ക്ക് കൈവരില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വായ്പാ തിരിച്ചടവിന് പുറമേ മാസം 266 കോടി രൂപയുടെ ചെലവ് സ്ഥാപനത്തിനുണ്ട്. ഇത് കുറയ്ക്കാന്‍ കഴിയില്ല.

കഴിഞ്ഞ മാസം ഡീസല്‍ വില ഏഴു രൂപ കൂടിയപ്പോള്‍ 10 കോടി രൂപയുടെ ബാധ്യതയുണ്ടായി. ഡീസല്‍ 94 കോടി, ശമ്പളം-ആനുകൂല്യങ്ങള്‍ 86 കോടി, പെന്‍ഷന്‍-മറ്റ് ആനുകൂല്യങ്ങള്‍ 66 കോടി, ടയര്‍-സ്‌പെയര്‍പാര്‍ട്ടുകള്‍ 20 കോടി എന്നീ ചെലവുകളില്‍ കുറവുണ്ടാകാനിടയില്ലെന്ന സൂചനയാണ് ഉന്നതോദ്യോഗസ്ഥര്‍ നല്‍കുന്നത്. വായ്പ പുനഃക്രമീകരിക്കുമ്പോള്‍ നിലവിലെ 87 കോടി രൂപയുടെ തിരിച്ചടവ് 27 കോടിയായി കുറയുമെന്നത് മാത്രമാണ് നേട്ടം.

പെന്‍ഷന്‍ബാധ്യത ഏറ്റെടുത്തിട്ടില്ലെങ്കിലും പദ്ധതിവിഹിതമായി 30 കോടി രൂപ മാസംതോറും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഈ സാമ്പത്തികസഹായം ഉയര്‍ത്തിയാലേ സ്ഥാപനത്തിന് പിടിച്ചുനില്‍ക്കാനാകൂ. ഇതൊരു ശാശ്വതപരിഹാരമല്ലെന്നും പെന്‍ഷന്‍ ഫണ്ട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സ്ഥാപനത്തെക്കുറിച്ച് പഠിച്ച സമിതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പെന്‍ഷന്‍പ്രായം 60 ആയി ഉയര്‍ത്തിയാല്‍ രണ്ടുവര്‍ഷത്തേക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരില്ല. ഹൈക്കോടതി വിധിപ്രകാരം ദിവസവരുമാനത്തിന്റെ 10 ശതമാനം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കുവേണ്ടി മാറ്റുന്നുണ്ട്. ഇതുംകൂടിയാകുമ്പോള്‍ രണ്ടുവര്‍ഷംകൊണ്ട് 450 കോടി രൂപയുടെ പെന്‍ഷന്‍ഫണ്ട് ഉണ്ടാക്കാം. പരമാവധി പെന്‍ഷന്‍ 25,000 ആയി നിജപ്പെടുത്തിയാല്‍ മാസം ഏഴുകോടി രൂപ മിച്ചംപിടിക്കാം. 38,000 പെന്‍ഷന്‍കാരില്‍ അഞ്ചു ശതമാനം പേര്‍ മാത്രമാണ് ഇതില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നത്.

ജനുവരി ശമ്പളം സര്‍ക്കാര്‍ സഹായിക്കണം

ജനുവരിയിലെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ്. വായ്പയ്ക്കുവേണ്ടി ആരെയും സമീപിച്ചിട്ടില്ല. ഒരുമാസത്തെ പെന്‍ഷന്‍കൂടി സര്‍ക്കാര്‍ നല്‍കുമെന്നാണ് സൂചന. 146 കോടി രൂപ വേണ്ടിവരും.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി