ഹരിത ട്രിബ്യൂണലിനെ കൊല്ലുന്നു; മൂന്നാര്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ അനിശ്ചിതത്വത്തില്‍

ചെന്നൈ ഹരിതട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കേരളത്തിലെ പരിസ്ഥിതി സംബന്ധിച്ച കേസുകളുടെ സ്ഥിതി അനിശ്ചിതത്വത്തിലായി. പരിസ്ഥിതി നിയമലംഘനങ്ങള്‍ സംബന്ധിച്ച കേസുകളാണ് ഇവിടെയുള്ളത്.

ജനുവരി രണ്ടാം തീയതിയാണ് ചെന്നൈ ബെഞ്ചിലെ അവസാന ജഡ്ജിയും വിരമിച്ചത്. ഇതോടെ ഇവിടം പൂട്ടി. ഡല്‍ഹി ബെഞ്ച് രണ്ടാഴ്ചകൂടിയേ കാണൂ. ഇവിടെയിപ്പോള്‍ സ്വന്തമായി ജഡ്ജിയില്ല. പുണെയില്‍നിന്നൊരു ജഡ്ജി വന്ന് കേസ് കേട്ടുപോവുകയാണ്. അദ്ദേഹം വിരമിക്കാന്‍ രണ്ടാഴ്ചയേയുള്ളൂ. വിരമിക്കുമ്പോള്‍ ഇവിടവും അടയ്ക്കും.

ഹരിതട്രിബ്യൂണലുകളുടെ പ്രവര്‍ത്തനം നിശ്ശബ്ദമായി ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. ജഡ്ജിമാര്‍ വിരമിക്കുമ്പോള്‍ പകരം ആളെ വെക്കാതെയാണ് ട്രിബ്യൂണലിനെ ഇല്ലാതാക്കുന്നത്. ട്രിബ്യൂണലുകളിലെല്ലാംകൂടി ഏറ്റവും കുറഞ്ഞത് 20 ജുഡീഷ്യല്‍ അംഗങ്ങളും 20 വിദഗ്ധാംഗങ്ങളും വേണമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, ഇതൊരിക്കലും പാലിക്കപ്പെടാറില്ല.

മൂന്നാറിലെ കൈയേറ്റവും പരിസ്ഥിതിനിയമലംഘനങ്ങളും ഒല്ലൂരിലെ ജല മലിനീകരണം, ബ്രഹ്മപുരത്തെ മാലിന്യനിക്ഷേപം, വേമ്പനാട് കായല്‍ കൈയേറ്റം, അഷ്ടമുടിക്കായല്‍ മലിനീകരണം, അസംഖ്യം ഖനികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവസംബന്ധിച്ച കേസുകള്‍ ഉള്‍പ്പെടെ കേരളത്തിലെ പല സുപ്രധാന കേസുകളും പ്രവര്‍ത്തനം നിലച്ച ചെന്നൈ ബെഞ്ചിലാണുള്ളത്. മൂന്നാര്‍ നശിക്കുന്നുവെന്ന “മാതൃഭൂമി” വാര്‍ത്തയെ അടിസ്ഥാനമാക്കി ഹരിതട്രിബ്യൂണല്‍ സ്വമേധയാ എടുത്ത കേസും ഇവിടെയുണ്ട്.

സുപ്രീംകോടതി

ഹരിതട്രിബ്യൂണലിലെ ജഡ്ജിമാര്‍ വിരമിക്കുന്ന കാര്യം സര്‍ക്കാരിന് നേരത്തേ അറിയാമായിരുന്നല്ലോ? അവസാന മിനിറ്റില്‍ തീരുമാനിച്ചതല്ലല്ലോ?

വ്യവസ്ഥയുടെ ലംഘനം

ഹരിതട്രിബ്യൂണലിന്റെ മുന്നില്‍വരുന്ന കേസോ അപ്പീലോ എന്തായാലും ആറുമാസത്തിനുള്ളില്‍ കേട്ടിരിക്കണമെന്ന വ്യവസ്ഥ ഇതുസംബന്ധിച്ച ആക്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. ഈ സ്ഥാനത്താണ് ആറുമാസമായി കേസ് കേള്‍ക്കാന്‍ ജഡ്ജിമാര്‍ പോലുമില്ലാത്ത അവസ്ഥയുള്ളത്. 2016 നവംബറില്‍ നല്‍കിയ കേസുപോലും ഇതുവരെ പരിഗണിക്കാത്തതില്‍ ഉള്‍പ്പെടുന്നുണ്ട്.-ഹരീഷ് വാസുദേവന്‍.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി