മത്സ്യത്തിന് അടിസ്ഥാനവില; നടപടികളുമായി സര്‍ക്കാര്‍

വെള്ളിയാഴ്ച വിപണിയില്‍ വിറ്റ അയലയുടെ കിലോവില 200-225 രൂപ. ഇതേ മത്സ്യം തലേദിവസം ചെല്ലാനം, മുനമ്പം അടക്കമുള്ള ഫിഷ്‌ലാന്‍ഡിങ് സെന്ററുകളില്‍ ലേലംകൊണ്ടപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കു ലഭിച്ചത് കിലോക്ക് 60-70 രൂപവരെ മാത്രം.

കിലോവിന് 160 രൂപയ്ക്കുവരെ വിപണിയില്‍ വില്‍ക്കുന്ന മത്തിക്കു തൊഴിലാളിക്ക് കിട്ടുന്നതു 40-50 രൂപമാത്രം. അടിസ്ഥാന വിലയോ ഏകീകൃത ലേലരീതികളോ ഇല്ലാത്തതാണ് ഈ ചൂഷണത്തിനു കാരണം. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങിയതായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ പറഞ്ഞു.

വരുന്ന നിയമസഭയില്‍ സമഗ്രനിയമം അവതരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ മത്സ്യം ലഭിച്ചാല്‍ സൂക്ഷിക്കാന്‍ തീരങ്ങളില്‍ സംവിധാനമില്ലാത്തതാണ് ഇടനിലക്കാരുടെ ചൂഷണത്തിനിടയാക്കുന്നത്. നിലവിലെ ലേലരീതിപ്രകാരം 10 ശതമാനം ലേലക്കാരനും മൊത്തവില്‍പ്പനക്കാരന് 10 ശതമാനം വിലയില്‍ കുറവും നല്‍കുന്നുണ്ട്. ഇതിനുപുറമേ അഞ്ചു കുട്ട മത്സ്യം ഒന്നിച്ചെടുക്കുമ്പോള്‍ ഒരു കുട്ട സൗജന്യമാകും.

ഇതില്‍നിന്നും മാറി അഞ്ചു കുട്ടയ്ക്ക് ഒന്നും പത്തു കുട്ടയ്ക്ക് മൂന്നും സൗജന്യമാക്കിയാണ് പുതിയ ലേലരീതി. 100 കുട്ട വിലയ്‌ക്കെടുക്കുമ്പോള്‍ 30 ശതമാനം സൗജന്യമായി നല്‍കണം. പുന്നപ്ര, മുനമ്പം എന്നിവിടങ്ങളില്‍ ഇതിനെതിരേ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും പ്രായോഗികമായിട്ടില്ല.

സാധാരണ വലിയ കച്ചവടക്കാരുടെ ഇടപെടലില്‍ ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും വില താഴ്ന്ന് 30 ശതമാനത്തോളം കുറയും. കഴിഞ്ഞ ദിവസം ചെല്ലാനത്ത് ആദ്യമണിക്കൂറില്‍ കുട്ടയ്ക്ക് 5000 രൂപവരെ ലഭിച്ച അയലയ്ക്ക് മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ലഭിച്ചത് 2000-ത്തിലും താഴെയാണ്. ശീതീകരണ സംവിധാനം വേണം. പ്രധാന മീന്‍പിടിത്ത കേന്ദ്രങ്ങളിലെല്ലാം മീന്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ലഭ്യമാക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ വായ്പനല്‍കി സര്‍ക്കാര്‍ ഇടത്തട്ടുകാരുടെ ഭീഷണിയകറ്റണം.;- വി. ദിനകരന്‍, (മത്സ്യഫെഡ് മുന്‍ ചെയര്‍മാന്‍).

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും