ലോകമെങ്ങുമുള്ള ആരാധകരുടെ അഭ്യര്‍ത്ഥന; സെലന്‍സ്‌കിയെ പ്രസിഡന്റാക്കിയ സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ വീണ്ടും

ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി നായകനായ ‘സെര്‍വന്റ് ഓഫ് ദ പീപ്പിള്‍’ എന്ന സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുകയാണ്. നെറ്റ്ഫ്‌ളിക്സിന്റെ ഓഫിഷ്യല്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രേക്ഷരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സീരീസ് വീണ്ടും പ്രദര്‍ശിപ്പിക്കുന്നതെന്ന് നെറ്ര്ഫ്‌ളിക്‌സ് പറയുന്നു.

നിങ്ങള്‍ ചോദിച്ചു അത് തിരിച്ചെത്തി എന്ന് കുറിച്ചുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് ഈ സീരീസിന്റെ തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 2015ല്‍ മൂന്ന് സീസണുകളിലായി പ്രദര്‍ശിപ്പിക്കപ്പെട്ട ഈ പരമ്പര ആക്ഷേപഹാസ്യ കോമഡി സീരീസ് വിഭാഗത്തില്‍ പെടുന്നതാണ്. അഴിമതിയെ കുറിച്ച് പരാതി പറയുന്ന ഒരു വീഡിയോ വൈറലായതിന് ശേഷം അപ്രതീക്ഷിതമായി പ്രസിഡന്റ് ആകുന്ന ഒരു അധ്യാപകനായാണ് സെലന്‍സ്‌കി ഈ സീരിസില്‍ വേഷമിട്ടിരിക്കുന്നത്.

വാസില്‍ പെട്രോവിച്ച് ഹോളോബോറോഡ്കോ എന്ന ഹൈസ്‌കൂള്‍ ചരിത്ര അധ്യാപകനായാണ് സീരീസില്‍ സെലന്‍കി എത്തുന്നത്. രാജ്യത്തെ അഴിമതിയെക്കുറിച്ച് അധായപകന്‍ പരാതിപ്പെടുന്ന വീഡിയോ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുന്നു.ശേഷം സെലന്‍കി ഉക്രൈനിലെ പ്രസിഡന്റായി മാറുന്നതാണ് പരമ്പരയുടെ സാരാംശം. സെലന്‍സ്‌കി ഉക്രൈനില്‍ അധികാരത്തില്‍ എത്തുന്നതില്‍ ഈ സീരീസ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

2019ല്‍ സെലന്‍സ്‌കി രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ സെര്‍വന്റ് ഓഫ് പീപ്പിള്‍ എന്ന പേരില്‍ ഒരു പ്രചാരണം ആരംഭിച്ചതോടെ സീരീസ് അവസാനിച്ചു. തുടര്‍ന്ന് 73 ശതമാനത്തിലധികം വോട്ടുകള്‍ നേടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് ആ വര്‍ഷം അവസാനം അദ്ദേഹം ഉക്രൈനിന്റെ പ്രസിഡന്റാകുകയായിരുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി