എന്ത് സംഭവിച്ചാലും തോറ്റ് കൊടുക്കില്ല, ആറ് മാസം കടുത്ത ഡിപ്രഷനില്‍ ആയിപ്പോയി.. ചിന്തകളാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്: ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും എതിരെയുള്ള വിലക്കിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് മലയാള സിനിമയിലെ ഹോട്ട് ടോപിക്. ‘ആര്‍ഡിഎക്‌സ്’ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നതു വരെ കാര്യങ്ങള്‍ എത്തിയത്. ഇതിനെ തുടര്‍ന്ന് താരസംഘടനയായ ‘അമ്മ’യെ സമീപിച്ചിരിക്കുകയാണ് നടന്‍.

ചിത്രത്തിന്റെ സെറ്റില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളും നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ സംസാരിച്ചതടക്കം ഒരുപാട് കാര്യങ്ങള്‍ അമ്മയ്ക്ക് നല്‍കിയ കത്തില്‍ ഷെയ്ന്‍ തുറന്ന് എഴുതിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടന്‍ മുമ്പ് നല്‍കിയൊരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒരു ദിവസവും രാവിലെ എണീറ്റിട്ട് താന്‍ കാരണം ഒരാള്‍ക്കും മോശം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ല, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് നന്മയുണ്ടാവണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു എന്നാണ് ഷെയ്ന്‍ പറയുന്നത്. ഇതോടൊപ്പം താന്‍ ഡിപ്രഷനില്‍ ആയി പോയതിനെ കുറിച്ചും നടന്‍ പറയുന്നത്.

ഷെയ്ന്‍ നിഗത്തിന്റെ വാക്കുകള്‍:

എന്ത് സംഭവിച്ചാലും തോറ്റ് കൊടുക്കില്ല എന്നൊരു വിഷന്‍ നമുക്ക് വേണം. ബാക്കിയെല്ലാം പടച്ചോനാണ്. ആ ധൈര്യം നമ്മുടെ ഉള്ളിലുണ്ടാവണം. ഒരു പരിധിയില്‍ കൂടുതല്‍ നമ്മള്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ പോകരുത്. ചിന്തിച്ചാല്‍ ഒരു അന്തവുമില്ല, ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ല. ചിന്തിച്ച് കോംപ്ലിക്കേറ്റഡ് ആക്കരുത്. എന്നാല്‍ ആറ് മാസം ഞാന്‍ കടുത്ത ഡിപ്രഷനില്‍ ആയിരുന്നു. ചിന്തകളാണ് എന്നെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലേക്ക് ചാടിച്ചത്.

പക്ഷെ അവിടുന്ന് ഞാന്‍ ജീവിക്കുകയാണ്. ഞാന്‍ ഇതില്‍ നിന്നും എനിക്ക് ബോധം വരികയാണ്. പ്രശ്‌നങ്ങള്‍ക്ക് അതീതമായ ഒരു നമ്മളുണ്ട് നമ്മളില്‍ എല്ലാവരിലും. ആ ഒരു സൈലന്‍സ് ഉണ്ട്, അത് നമ്മള്‍ എല്ലാവരും കീപ് ചെയ്യുക. അതാണ് പടച്ചോന്‍ അതിനെ വിശ്വസിക്കാം. അതാണ് ഞാന്‍ മനസിലാക്കിയ സത്യം. അതിന് മതത്തിന്റെ പേരില്ല, കളറിന്റെ പേരില്ല, രാഷ്ട്രീയത്തിന്റെ പേരില്ല. അതില്‍ എല്ലാം ഒന്നാണ്.

ഒരു ദിവസവും ഞാന്‍ രാവിലെ എണീറ്റിട്ട് ആഗ്രഹിച്ചില്ല ഞാന്‍ കാരണം ഒരാള്‍ക്കും മോശം ഉണ്ടാവണമെന്ന്. ഞാന്‍ കാരണം ആര്‍ക്കെങ്കിലും ഒരാള്‍ക്ക് നന്മയുണ്ടാവണമെന്ന് എല്ലാ ദിവസവും ശ്രമിച്ചിട്ടേയുള്ളൂ. അതിന് വേണ്ടിയേ ഞാന്‍ എന്നും നിന്നിട്ടുള്ളു. പക്ഷെ അതിനപ്പുറത്തേക്ക് നമ്മള്‍ നമ്മളല്ലാതെ ആവുന്ന ഒരു അവസ്ഥ വരും. അത് നമ്മള്‍ ഒരിക്കലും സമ്മതിക്കരുത്. എല്ലാവരും ഒന്നാണ്, നമ്മള്‍ ആരെയും കൂടിയും കാണണ്ട കുറച്ചും കാണണ്ട.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ