നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് ബഹുമാനം കൊടുക്കണം.. എന്തിന് തുല്യ പ്രതിഫലം കൊടുക്കണമെന്ന് അവര്‍ കരുതും; അന്ന് നയന്‍താരയും കാവ്യയും പറഞ്ഞത്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമാ രംഗത്തെ പല പ്രമുഖ താരങ്ങളും വെട്ടിലായിരിക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുതിര്‍ന്ന നടിമാര്‍ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. ഇതിനിടെ മലയാള സിനിമയില്‍ താന്‍ കണ്ട പ്രശ്‌നങ്ങളെ കുറിച്ച് ലളിതമായി നയന്‍താര ഒരിക്കല്‍ പ്രതികരിച്ചിരുന്നു. നയന്‍താര മാത്രമല്ല, മുമ്പൊരിക്കല്‍ കാവ്യ മാധവനും ഈ വിഷയത്തില്‍ സംസാരിച്ചിരുന്നു.

നടിമാര്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഇന്ന് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഒരു തമിഴ് മാധ്യമത്തോടാണ് നയന്‍താര പ്രതികരിച്ചത്. ”ബോംബെയില്‍ നിന്ന് വരുന്ന നായികമാരാണെങ്കില്‍ അവര്‍ക്ക് ബഹുമാനം നല്‍കും. എന്നാല്‍ സ്വന്തം നാട്ടിലെ കുട്ടിയാണെങ്കില്‍ അതിന്റെ അഡ്വാന്റേജ് എടുക്കും. അതൊരു തെറ്റായല്ല പറയുന്നത്.”

”നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് കൃതിമമായി ബഹുമാനം കൊടുക്കണമെന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എങ്കില്‍ പോലും ആര്‍ട്ടിസ്റ്റ് ആര്‍ട്ടിസ്റ്റാണ്. അത് മലയാള സിനിമാ രംഗം ശ്രദ്ധിക്കണം. തമിഴ് സിനിമാ രംഗത്തെ കുറിച്ച് തനിക്ക് പരാതികളൊന്നും ഇല്ല. സ്വന്തം വീട് പോലെയാണ്” എന്നായിരുന്നു നയന്‍താര പ്രതികരിച്ചത്.

2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയന്‍താര വെള്ളിത്തിരയില്‍ എത്തിയത്. തമിഴില്‍ എത്തിയതോടെയാണ് നയന്‍താര സൂപ്പര്‍ നായികയായി മാറിയത്. അതേസമയം, മലയാളത്തിലെ നായികമാര്‍ക്ക് തുല്യ പ്രതിഫലം ലഭിക്കുന്നില്ല എന്ന പരാതി ആയിരുന്നു കാവ്യ ഉന്നയിച്ചത്.

”അന്യ ഭാഷയില്‍ നിന്നും മലയാളത്തില്‍ വന്ന് അഭിനയിക്കുന്ന നടിമാര്‍ക്ക് കൃത്യമായ പ്രതിഫലമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് കിട്ടാറില്ല. പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. അവര്‍ എത്ര ലക്ഷം രൂപ ചോദിച്ചാലും അവര്‍ക്ക് കൊടുക്കാന്‍ തയ്യാറാണ്. അവരുടെ കൂടെ അഞ്ചോ ആറോ അസിസ്റ്റന്റുണ്ടെങ്കിലും പ്രശ്‌നമല്ല.”

”ഫൈവ് സ്റ്റാര്‍ ഹോട്ടലിലാകും താമസിക്കുക. തോന്നിയ സമയത്ത് വരികയും പോകുകയും ചെയ്‌തേക്കാം. അപ്പോഴൊക്കെ അവര്‍ക്കുള്ള വില കൂട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്” എന്നായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്. എന്നാല്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

Latest Stories

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്