നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് ബഹുമാനം കൊടുക്കണം.. എന്തിന് തുല്യ പ്രതിഫലം കൊടുക്കണമെന്ന് അവര്‍ കരുതും; അന്ന് നയന്‍താരയും കാവ്യയും പറഞ്ഞത്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമാ രംഗത്തെ പല പ്രമുഖ താരങ്ങളും വെട്ടിലായിരിക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുതിര്‍ന്ന നടിമാര്‍ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. ഇതിനിടെ മലയാള സിനിമയില്‍ താന്‍ കണ്ട പ്രശ്‌നങ്ങളെ കുറിച്ച് ലളിതമായി നയന്‍താര ഒരിക്കല്‍ പ്രതികരിച്ചിരുന്നു. നയന്‍താര മാത്രമല്ല, മുമ്പൊരിക്കല്‍ കാവ്യ മാധവനും ഈ വിഷയത്തില്‍ സംസാരിച്ചിരുന്നു.

നടിമാര്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഇന്ന് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഒരു തമിഴ് മാധ്യമത്തോടാണ് നയന്‍താര പ്രതികരിച്ചത്. ”ബോംബെയില്‍ നിന്ന് വരുന്ന നായികമാരാണെങ്കില്‍ അവര്‍ക്ക് ബഹുമാനം നല്‍കും. എന്നാല്‍ സ്വന്തം നാട്ടിലെ കുട്ടിയാണെങ്കില്‍ അതിന്റെ അഡ്വാന്റേജ് എടുക്കും. അതൊരു തെറ്റായല്ല പറയുന്നത്.”

”നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് കൃതിമമായി ബഹുമാനം കൊടുക്കണമെന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എങ്കില്‍ പോലും ആര്‍ട്ടിസ്റ്റ് ആര്‍ട്ടിസ്റ്റാണ്. അത് മലയാള സിനിമാ രംഗം ശ്രദ്ധിക്കണം. തമിഴ് സിനിമാ രംഗത്തെ കുറിച്ച് തനിക്ക് പരാതികളൊന്നും ഇല്ല. സ്വന്തം വീട് പോലെയാണ്” എന്നായിരുന്നു നയന്‍താര പ്രതികരിച്ചത്.

2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയന്‍താര വെള്ളിത്തിരയില്‍ എത്തിയത്. തമിഴില്‍ എത്തിയതോടെയാണ് നയന്‍താര സൂപ്പര്‍ നായികയായി മാറിയത്. അതേസമയം, മലയാളത്തിലെ നായികമാര്‍ക്ക് തുല്യ പ്രതിഫലം ലഭിക്കുന്നില്ല എന്ന പരാതി ആയിരുന്നു കാവ്യ ഉന്നയിച്ചത്.

”അന്യ ഭാഷയില്‍ നിന്നും മലയാളത്തില്‍ വന്ന് അഭിനയിക്കുന്ന നടിമാര്‍ക്ക് കൃത്യമായ പ്രതിഫലമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് കിട്ടാറില്ല. പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. അവര്‍ എത്ര ലക്ഷം രൂപ ചോദിച്ചാലും അവര്‍ക്ക് കൊടുക്കാന്‍ തയ്യാറാണ്. അവരുടെ കൂടെ അഞ്ചോ ആറോ അസിസ്റ്റന്റുണ്ടെങ്കിലും പ്രശ്‌നമല്ല.”

”ഫൈവ് സ്റ്റാര്‍ ഹോട്ടലിലാകും താമസിക്കുക. തോന്നിയ സമയത്ത് വരികയും പോകുകയും ചെയ്‌തേക്കാം. അപ്പോഴൊക്കെ അവര്‍ക്കുള്ള വില കൂട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്” എന്നായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്. എന്നാല്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

Latest Stories

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍

സീറ്റ് വാഗ്ദാനം ചെയ്ത് അമിത് ഷായുടെ ദൂതൻ എത്തി, എംപി സ്ഥാനം തന്നാൽ സ്വീകരിക്കാൻ തയ്യാറാണ് : ഐ. എം. വിജയൻ

കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം: കെ .സുധാകരന്‍