മരണം വരെ അഭിനയിക്കണമെന്ന് മാതാ അമൃതാനന്ദമയി എന്നോട് പറഞ്ഞു, സിനിമയിലേക്ക് തിരിച്ചുവരാന്‍ കാരണം അമ്മയാണ്: ഷീല

താന്‍ വീണ്ടും അഭിനയിക്കാനുള്ള കാരണം മാതാ അമൃതാനന്ദമയി ആണെന്ന് നടി ഷീല തുറന്നു പറഞ്ഞിട്ടുണ്ട്. ഈ വാക്കുകളാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. സത്യന്‍ അന്തിക്കാടും ശ്യാമപ്രസാദും അടക്കം പല സംവിധായകരും വിളിച്ചിട്ടും താന്‍ അഭിനയിക്കാന്‍ പോയിരുന്നില്ല. എന്നാല്‍ മരണം വരെ താന്‍ അഭിനയിക്കണമെന്ന് അമൃതാനന്ദമയി ആണ് പറഞ്ഞത് എന്നായിരുന്നു ഷീല പറഞ്ഞത്.

അഭിനയം നിര്‍ത്തിയിട്ടും സത്യന്‍ അന്തിക്കാട്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകര്‍ വിളിച്ചു കൊണ്ടേയിരുന്നു. ഷീല ഇല്ലെങ്കില്‍ സിനിമ എടുക്കില്ലെന്ന് വരെ പറഞ്ഞു. ഇനി അഭിനയിക്കുമ്പോള്‍ മാത്രമേ അകലെ എന്ന സിനിമ എടുക്കൂ എന്നാണ് ശ്യാമപ്രസാദ് പറഞ്ഞത്. ആ സമയത്താണ് നടി വനിതയും ഭര്‍ത്താവും മാതാ അമൃതാനന്ദമയി അമ്മയെ കാണാന്‍ പോകുന്ന കാര്യം പറഞ്ഞത്.

അമ്മയെ കാണാന്‍ ഞാന്‍ അവരോടൊപ്പം പോയി. എന്നെ കണ്ടയുടന്‍ അമ്മ പറഞ്ഞു ഞാനൊന്ന് കെട്ടിപ്പിടിക്കട്ടെ എന്ന്. എന്നിട്ട് അമ്മ എന്റെ തോളില്‍ കുറേ സമയം കിടന്നു. എന്റെ കണ്ണ് നിറഞ്ഞു. ഇത്രയും വലിയൊരാള്‍ എന്നെ കെട്ടിപ്പിടിച്ചു. അന്ന് ഞാന്‍ അമ്മയോട് സംസാരിച്ചു.

‘അമ്മാ, ഞാന്‍ അഭിനയം നിര്‍ത്തി. ഞാന്‍ ആശയ്ക്ക് വേണ്ടി സിനിമയില്‍ വന്നതല്ല. പണത്തിന് വേണ്ടിയാണ്. ഞങ്ങളുടെ വീട്ടില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എല്ലാം നിര്‍ത്തി. പത്ത് തലമുറയ്ക്ക് ജീവിക്കാനുള്ള കാശ് ഞാനുണ്ടാക്കിയിട്ടുണ്ട്. ഇനി അഭിനയിക്കണോ’ എന്ന് ചോദിച്ചു.

അന്ന് അമ്മ പറഞ്ഞു, ‘ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ ജിവിച്ച് തീര്‍ക്കാനുള്ളതല്ല. നടിയായി ജീവിക്കാനുള്ളതാണ്. മരണം വരെയും നിങ്ങള്‍ അഭിനയിക്കണം’ എന്ന് പറഞ്ഞു. അവിടുന്ന് ഇറങ്ങിയ ഉടന്‍ സത്യനെ വിളിച്ച് മനസിനക്കരെയില്‍ അഭിനയിക്കാമെന്ന് പറയുകയായിരുന്നു എന്നാണ് ഷീല ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം