'അന്ന് ഫാസിലിന് എന്നോട് ദേഷ്യമായിരുന്നു, മണിചിത്രത്താഴിലെ വേഷം ഉപേക്ഷിക്കാൻ കാരണം ഇതാണ്'; മനസ്സ് തുറന്ന് ജ​ഗതി ശ്രീകുമാർ

ഹാസ്യത്തിലൂടെ മലയാള സിനിമയെ മറ്റൊരു തലത്തിലെത്തിച്ച നടനാണ് ജഗതി ശ്രീകുമാർ. നിരവധി ചിത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജ​ഗതി ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ നിന്ന് പിൻമാറാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് മുൻപ് കെെരളി ടിവിക്ക് നൽകിയ അഭിമുഖമാണ് വീണ്ടും സേഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ഒരു കലാകാരൻ എന്ന നിലയിൽ താൻ പറഞ്ഞ വാക്ക് പാലിക്കാൻ ശ്രമിക്കുന്നയാളാണ് അല്ലെങ്കിൽ അദ്യമേ പറ്റില്ലെന്ന് പറയും. അത് തന്റെ അച്ഛൻ പഠിപ്പിച്ച ശീലമാണ്. സംവിധായകരോട് തനിക്ക് ബഹുമാനമാണുള്ളത്. ഒരു സിനിമയെ സംബന്ധിച്ചിടത്തോഷം അതിന്റെ കപ്പിത്താനാണ് സംവിധായകൻ. അത് പുതിയ ആളുകളാണെങ്കിലും പഴയ ആളുകളാണെങ്കിലും തനിക്ക് അവരോടുള്ള ബഹുമാനത്തിൽ കുറവ് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ ഒരിക്കൽ താഹ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താൻ ഡേറ്റ് കൊടുത്ത് നിൽക്കുന്ന സമയത്താണ് ഫാസിലിന്റെ മണിചിത്രത്താഴിലേയ്ക്ക് ക്ഷണം വരുന്നത്. കഥ കേൾക്കുന്നതിന് മുൻപേ അവർ പറഞ്ഞ ഡേറ്റ് തനിക്ക് പറ്റില്ലെന്ന് പറഞ്ഞു. ഒരാൾക്ക് കൊടുത്ത ഡേറ്റ് മാറ്റുന്നത് ശരിയല്ല. അല്ലെങ്കിൽ ഏറ്റെടുക്കരുതായിരുന്നു. മാത്രമല്ല അന്ന് താഹ നവഗതനാണ്.

ഡേറ്റില്ലെന്ന് പറഞ്ഞിട്ടും ഫാസിൽ മൂന്ന് നാല് തവണ പ്രെഡക്ഷൻ കൺട്രോളറെ വിട്ട് തന്നോട് സംസാരിച്ചു.  കൊടുത്ത ഡേറ്റ് മാറ്റാൻ  പറ്റില്ലെന്ന് താൻ പറഞ്ഞതോടെ ഫാസിൽ പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിലേയ്ക്ക് തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് തന്നോട് പിണക്കം പോലെയായെന്നും ജ​ഗതി പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു