'കമ്മ്യൂണിസ്റ്റ് നാടകത്തില്‍ അഭിനയിക്കാന്‍ പാടില്ലെന്ന് പള്ളീലച്ചന്‍, ഒടുവില്‍ മേക്കപ്പ് റൂമിലേക്ക് ഓടി വന്നു'; നടി ഫിലോമിനയുടെ വാക്കുകള്‍..

മലയാള സിനിമയില്‍ നിരവധി മാസ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമാണ് നടി ഫിലോമിന. കമ്മ്യൂണിസ്റ്റ് നാടകങ്ങളില്‍ അഭിനയിക്കരുത് എന്ന് പറഞ്ഞ പള്ളീലച്ചനെ നിലയ്ക്ക് നിര്‍ത്തിയതിനെ കുറിച്ച് ഫിലോമിന പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ശ്രദ്ധ നേടുന്നത്. നാടകം കണ്ട് തന്നെ അഭിനന്ദിക്കേണ്ടി വന്ന അച്ചനെ കുറിച്ചാണ് താരം പറയുന്നത്.

അന്ന് നാടകത്തില്‍ അഭിനയിക്കുന്നതിനോട് ഭയങ്കര എതിര്‍പ്പായിരുന്നു. പള്ളീലച്ചന്‍ വിളിച്ചു പറഞ്ഞു കമ്മ്യൂണിസ്റ്റ് നാടകത്തില്‍ അഭിനയിക്കാന്‍ പാടില്ല. എനിക്ക് ഒരു കുട്ടിയുണ്ട്, അതിനെ വളര്‍ത്താനാണ് ഈ പണിക്ക് പോകുന്നത്. അച്ചന്‍ ഒരു കാര്യം ചെയ് 5000 രൂപ വെച്ച് മാസം തന്നോളു, പിന്നെ ഈ പടിക്ക് പുറത്തിറങ്ങില്ല എന്ന് പറഞ്ഞു.

അത് സാധിക്കില്ല, അച്ചന്‍ പിന്നെ എന്നെ കുറേ വഴക്ക് പറഞ്ഞു, കമ്മ്യൂണിസ്റ്റ് നാടകങ്ങളില്‍ പോകുന്നതിന്. അപ്പോള്‍ നാട്ടില്‍ ഒരു നാടകം നടത്താന്‍ തീരുമാനിച്ചു. പിള്ളേരോട് പറഞ്ഞു, നാടകം എഴുത്, പരിപാടിയില്‍ അച്ചനെ തന്നെ അദ്ധ്യക്ഷനായി കൊണ്ടു വരണമെന്ന്. അന്ന് ഞാന്‍ ആണിന്റെ വേഷത്തിലായിരുന്നു.

തൊപ്പിയും മീശയും വെച്ച് സിഗരറ്റ് ഒക്കെ വലിച്ച്. അന്ന് 23 വയസുണ്ടായിരുന്നു. അന്ന് കാലിന്‍ മേല്‍ കാല് കേറ്റി വെച്ച് സിഗരറ്റ് ഒക്കെ വലിച്ച് നല്ല അസ്സലായി അച്ചന്റെ മുമ്പില്‍ അഭിനയിച്ചു കാണിച്ച് കൊടുത്തു. നാടകം കണ്ട് അച്ചന്‍ മേക്കപ്പ് റൂമിലേക്ക് ഓടി വന്നു, ”ഫിലോമിന ചേച്ചി നമസ്‌കാരം, ആ വേഷം വളരെ നന്നായിരുന്നു” എന്നു പറഞ്ഞു എന്നാണ് നടി കൈരളി ടിവിക്ക് നല്‍കിയ പഴയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി