എന്നെ കുറിച്ച് എന്ത് എഴുതിയാലും അത് കേള്‍ക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥയാണ്, പക്ഷേ ആ പാവം മനുഷ്യനെ വെറുതേ വിട്ടൂടെ; അന്ന് ചിത്ര ചോദിച്ചത്

ഈ തിരുവോണദിനത്തിലാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് നടി ചിത്രയുടെ വിയോഗ വാര്‍ത്ത പുറത്ത് വരുന്നത്. ചെന്നൈയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആഗസ്റ്റ് ഇരുപത്തിയൊന്നിന് ചിത്ര അന്തരിച്ചത്. ഇതിന് പിന്നാലെ നടിയുടെ വിവാഹത്തെ കുറിച്ചും മറ്റ് കാര്യങ്ങളുമൊക്കെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മുന്‍പ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു സംവിധായകനുമായിട്ടുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ചും മറ്റുമൊക്കെ ചിത്ര പറഞ്ഞിരുന്നു. ആ അഭിമുഖം വീണ്ടും വൈറലാവുകയാണ്. വിശദമായി വായിക്കാം…

1992 ലായിരുന്നു തമിഴിലെ ഒരു സംവിധായകനുമായി ഉറപ്പിച്ച ചിത്രയുടെ വിവാഹം മുടങ്ങി പോവുന്നത്. ഇതേ കുറിച്ച് ചിത്ര തന്നെയാണ് തുറന്ന് പറഞ്ഞിട്ടുള്ളത്.
”അയാള്‍ എന്നെ കൂടുതല്‍ സ്നേഹിച്ചു. എനിക്ക് അത്രയും സ്നേഹം ആവശ്യമുണ്ടായിരുന്നില്ല. കൂടുതല്‍ വെള്ളമൊവിക്കുമ്പോള്‍ ചെടികള്‍ വാടി പോവാറില്ലേ. അതുപോലെ അയാളുടെ സ്നേഹ കൂടുതല്‍ കൊണ്ട് ഞാന്‍ തകര്‍ന്ന് തരിപ്പണമാകുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ തന്നെ ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് ചിത്ര വെളിപ്പെടുത്തിയത്.

എന്നാല്‍ ചില ചില ഓണ്‍ലൈന്‍ ചാനലുകള്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. ഞാനും ചേട്ടനും ഡിവോഴ്സ് ആയതായി വാര്‍ത്ത കൊടുത്തത് കണ്ടു. ഇങ്ങനെത്തെ വാര്‍ത്തകള്‍ കണ്ട് സുഹൃത്തുക്കളൊക്കെ ചേട്ടനെ വിളിച്ച് അന്വേഷിക്കുന്നുണ്ട്. അദ്ദേഹത്തിന് ഇതെല്ലാം സങ്കടമുണ്ടാക്കുന്ന കാര്യമാണ്. എന്നെ കുറിച്ച് എന്ത് എഴുതിയാലും അത് കേള്‍ക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥയാണ്. പക്ഷേ ആ പാവം മനുഷ്യനെ വെറുതേ വിട്ടൂടെ എന്നുമായിരുന്നു ചിത്ര ചോദിച്ചിരുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക