ശോഭ വിയറ്റ്‌നാം കോളനിയിലെ ഫിലോമിന ചേച്ചിയെ പോലെ, മാരാരിന് എതിരെ എന്തെങ്കിലും സംസാരിക്കുന്ന വ്യക്തി ജൂനൈസ് ആണ്: ഒമര്‍ ലുലു

ബിഗ് ബോസില്‍ നിന്നും എവിക്ട് ആയ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷോയിലെ മത്സരാര്‍ത്ഥികളെ കുറിച്ചാണ് സംവിധായകന്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ സ്മാര്‍ട്ട് പ്ലെയര്‍ വിഷ്ണു ആണ് എന്നാണ് ഒമര്‍ ലുലു പറയുന്നത്.

”അവിടെ ഒരു സ്മാര്‍ട്ട് പ്ലെയറായി ഞാന്‍ കാണുന്നത് വിഷ്ണുവിനെയാണ്. വിഷ്ണുവിന്റെ സ്മാര്‍ട്ട് പ്ലേ വര്‍ക്ക്ഔട്ട് ആവണമെങ്കില്‍ അഖിലിന്റെ അടുത്ത് നിന്ന് മാറി കളിക്കണം. എന്നാല്‍ മാത്രമേ വിഷ്ണുവിന് ഒറ്റയ്ക്ക് കളിയ്ക്കാന്‍ പറ്റൂ. വിഷ്ണു അടിപൊളിയാണ്. അവിടെ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരാള്‍ ശോഭയാണ്.”

”ശോഭയെ കണ്ടപ്പോള്‍ എനിക്ക് വിയറ്റ്‌നാം കോളനി സിനിമയിലെ ഫിലോമിന ചേച്ചിയെ ഓര്‍മ്മ വന്നു. ഈ കോളനി മുഴുവന്‍ എന്റെയാണെന്ന് പറഞ്ഞ് നടക്കുന്നത് പോലെ. വിഷ്ണു സ്മാര്‍ട്ട് വര്‍ക്ക് ചെയ്യുമ്പോള്‍ ശോഭ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ മാരാരിനെക്കാള്‍ പൊട്ടന്‍ഷ്യല്‍ ഉള്ളതായി തോന്നിയത് വിഷ്ണുവിനാണ്.”

”പിന്നെ അവന് കുറച്ച് പൊളിറ്റിക്‌സ് ഒക്കെ അറിയുന്നത് കൊണ്ട് തന്നെ സംസാരിക്കാന്‍ അറിയാം. അവിടെ മാരാരിനെതിരെ എന്തെങ്കിലും സംസാരിക്കുന്ന വ്യക്തി ജുനൈസാണ്. റിനോഷ് പക്കാ ഗെയിമര്‍ ആണെന്ന് കരുതിയാണ് ഞാന്‍ ഇവിടുന്ന് പോയത്.”

”പക്ഷേ ഉള്ളില്‍ ചെന്നപ്പോള്‍ പുള്ളി എന്നെ ഒക്കെ പോലെ ഒരാളായി തോന്നി. റിനോഷിന്റെ ഒരു പ്രശ്നം എനിക്ക് തോന്നിയത്, അവന് പൊട്ടി കഴിഞ്ഞാല്‍ എന്താണ് പറയേണ്ടത് എന്ന് അറിയില്ല. എന്നാല്‍ ഗെയിമിലേക്ക് വന്നാല്‍ നല്ല മനുഷ്യത്തമൊക്കെ ഉള്ള വ്യക്തി ആയിട്ടാണ് റിനോഷിനെ തോന്നിയത്” എന്നാണ് ഒമര്‍ ലുലു പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക