ഔഡി കാറില്‍ ഉറക്കം, തട്ടുകടയില്‍ നിന്നും 20 രൂപയുടെ ഭക്ഷണം.. അന്ന് വീട് ഇല്ലായിരുന്നു, കോടികളുടെ കടവും: രശ്മി ദേശായ്

തന്റെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ കുറിച്ച് സംസാരിച്ച് ഹിന്ദി സീരിയല്‍-സിനിമാ താരം രശ്മി ദേശായ്. നടന്‍ നന്ദീഷ് സന്ധുവുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് രശ്മിയുടെ ജീവിതത്തില്‍ പ്രയാസകരമായ സംഭവങ്ങള്‍ നടന്നത്. സ്വന്തമായി വീട് പോലും ഇല്ലാത്തതിനാല്‍ ആകെയുള്ള സമ്പാദ്യമായി ഔഡി കാറില്‍ കഴിയേണ്ടി വന്നു എന്നാണ് നടി പറയുന്നത്.

സുഹൃത്തുക്കളോ കുടുംബമോ ഒന്നും സഹായിച്ചിരുന്നില്ല. ഞാന്‍ ആ സമയത്ത് ഒരു വീട് വാങ്ങുവാന്‍ ഏകദേശം 2.5 കോടി രൂപ വായ്പ എടുത്തിരുന്നു. കൂടാതെ, എനിക്ക് ആകെ 3.25-3.5 കോടി രൂപ കടം ഉണ്ടായിരുന്നു. എല്ലാം ശരിയാകുമെന്ന് ഞാന്‍ കരുതി. പക്ഷേ എന്റെ ഷോ പെട്ടെന്ന് നിര്‍ത്തിയതോടെ ഞാന്‍ പെട്ടു.

നാല് ദിവസം ഞാന്‍ റോഡിലായിരുന്നു, എനിക്ക് ഔഡി എ6 ഉണ്ടായിരുന്നു, ഞാന്‍ ആ കാറില്‍ ഉറങ്ങും. എന്റെ എല്ലാ സാധനങ്ങളും എന്റെ മാനേജരുടെ വീട്ടിലായിരുന്നു. ഞാന്‍ എന്റെ കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണമായും അകന്നു. ആ ദിവസങ്ങളില്‍ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കും. 20 രൂപയുടെ ചോറും പയറുമായിരുന്നു അത്.

കടം വീട്ടാനായി ഒടുവില്‍ ഔഡി എ6 15 ലക്ഷം രൂപയ്ക്ക് വിറ്റു. പിന്നീട് സിദ്ധാര്‍ത്ഥ് ശുക്ലയ്ക്കൊപ്പം അഭിനയിച്ച ‘ദില്‍ സേ ദില്‍ തക്’ എന്ന ഷോ ലഭിച്ചതോടെ കാര്യങ്ങള്‍ മാറി തുടങ്ങി. പിന്നീട് ഒരു ഇന്നോവ വാങ്ങി, ഇനിയും ഇത്തരം അവസ്ഥ വന്നാല്‍ അതില്‍ കിടക്കാം. ഔഡിയില്‍ ഉറങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു എന്നാണ് രശ്മി ദേശായ് പറയുന്നത്.

അതേസമയം, രാവണ്‍ എന്ന സീരിയലിലൂടെയാണ് രശ്മി അഭിനയരംഗത്തെത്തുന്നത്. ഉത്തരന്‍ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരം നിരവധി ടെലിവിഷന്‍ ഷോകളിലും സീരിയലുകളിലും ഭോജ്പുരി, ഹിന്ദി, അസാമീസ്, ഗുജറാത്തി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഹിന്ദി ബിഗ് ബോസ് സീസണ്‍ 13ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം കൂടിയാണ് രശ്മി.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!