'എന്റെ ഡ്രസിംഗിനെ കുറിച്ച് കുറ്റം പറഞ്ഞ ആ കുട്ടി തന്നെ ആണോ ഈ കുട്ടി'; ദില്‍ഷയ്ക്ക് എതിരെ നിമിഷ

ബിഗ് ബോസ് സീസണ്‍ 4ല്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര ആക്രമണം നേരിടേണ്ടി വന്ന മത്സരാര്‍ത്ഥിയാണ് നിമിഷ. ബിഗ് ബോസ് വിന്നറായ ദില്‍ഷയും ഇത്തരത്തില്‍ പലപ്പോഴായി നിമിഷയെ വിമര്‍ശിച്ചിട്ടുണ്ട്. ദില്‍ഷയുടെ ഡാന്‍സ് വീഡിയോക്ക് നിമിഷ നല്‍കിയ കമന്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

”എന്റെ ഡ്രസ്സിംഗിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെ ആണോ ഈ കുട്ടി” എന്നായിരുന്നു ദില്‍ഷയുടെ വീഡിയോയ്ക്ക് നിമിഷ നല്‍കിയിരിക്കുന്നത് കമന്റ്. ഇതിന് ദില്‍ഷ മറുപടിയായും എത്തി. ”ഞാന്‍ എപ്പോഴാണ് അങ്ങനെ പറഞ്ഞത്?” എന്നായിരുന്നു ദില്‍ഷയുടെ മറുപടി.

”ആരെങ്കിലും അവള്‍ക്ക് ആ വീഡിയോ അയച്ചു കൊടുക്കൂ, ഓര്‍മ്മ ഉണരട്ടെ” എന്ന് നിമിഷ ഇതിന് മറുപടി നല്‍കി. പിന്നാലെ ഈ വീഡിയോയും കമന്റും ”ലേ ദിലു, എന്നാ ഞാന്‍ ഒരു സത്യം പറയട്ടെ, എനിക്ക് ഒന്നും ഓര്‍മ്മയില്ല” എന്ന കുറിപ്പോടെ തന്റെ സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ് നിമിഷ.

പുറത്ത് വന്ന ശേഷം അതൊരു ഗെയിമായിരുന്നുവെന്നും തന്റെ സ്ട്രാറ്റജിയായിരുന്നുവെന്നും പറഞ്ഞിരുന്നുവെങ്കില്‍ താന്‍ സ്വീകരിച്ചേനെ. പക്ഷെ ഇന്നു വരെ തന്നെ കുറിച്ചുള്ള അവളുടെ കമന്റിനെ കുറിച്ച് തനിക്കൊരു മെസേജ് പോലും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നോട് ഗെയിമാണെന്നും പറഞ്ഞ് വരരുത്.

വെറും ഗെയിം ആയിരുന്നുവെങ്കില്‍ പുറത്ത് വന്ന ശേഷം ക്ലിയര്‍ ചെയ്യണമായിരുന്നു. പിന്നെ ജയിക്കാന്‍ എന്ത് ചെറ്റത്തരവും കാണിക്കാം എന്നാണെങ്കില്‍ ആ സ്‌കൂളിലല്ല താന്‍ പഠിച്ചത്. താന്‍ അവളെ തുറന്ന് കാണിച്ചത് ഷോ കണ്ടവര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഓര്‍മ്മ നഷ്ടപ്പെട്ട ആ രോഗിയെ ആരെങ്കിലും ഒന്ന് ഓര്‍മ്മപ്പെടുത്തൂ.

അവള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് തന്നെ അലട്ടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഒരിക്കലുമില്ല. അവളുടെ വ്യക്തിപരമായ തീരുമാനമാണ്. താനത് ആദ്യ ദിവസം മുതല്‍ പറയുന്നതാണ്. പക്ഷെ ഒരു സ്ത്രീയായിരിക്കെ മറ്റൊരു സ്ത്രീയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയാണ് നീ. അത് അംഗീകരിക്കാനാകില്ല.

ഒരു ഗെയിം ജയിക്കാന്‍ വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കാന്‍ ഒന്നും എന്നെ്ക്കൊണ്ട് പറ്റില്ല. താന്‍ ഷോയില്‍ നിന്നും പോന്നപ്പോള്‍ പ്രശ്നങ്ങളൊക്കെ അവിടെ ഉപേക്ഷിച്ച് പോന്നതാണ്. ഒരു അഭിമുഖങ്ങളിലും ഷോയിലുള്ള ആരെയെങ്കിലും കുറിച്ച് താന്‍ മോശമായി സംസാരിക്കുന്നത് കാണാനാകില്ല.

പക്ഷെ താന്‍ ഷോയില്‍ നിന്നും പോന്നതിന് ശേഷവും ആ വീട്ടിലുണ്ടായിരുന്നവര്‍ക്ക് തന്നെ കുറിച്ച് മോശമായി സംസാരിക്കാന്‍, പ്രത്യേകിച്ചും തന്റെ വസ്ത്രധാരണത്തെ കുറിച്ച്, ധൈര്യമുണ്ടെങ്കില്‍ താന്‍ മിണ്ടാതിരിക്കില്ല. ഒരു ഡസണ്‍ സന്തോഷ് ബ്രഹ്‌മി വാങ്ങി കൊടുത്തു അയച്ചാലോ ഗയ്സ്, ഓര്‍മ്മ ഒക്കെ തിരിച്ചുവരട്ടെ എന്നും നിമിഷ പറയുന്നുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം