അവന്‍ എന്റെ മോളെ വെച്ചു കളിച്ചു, ബിഗ് ബോസിലെ പല ദൃശ്യങ്ങളും വെളിയില്‍ വന്നിട്ടില്ല; ഹൗസിലെ ഒരാളോട് മാത്രം ഇനി ബന്ധം പുലര്‍ത്തില്ല; പൊട്ടിത്തെറിച്ച് വൈബര്‍ ഗുഡ് ദേവു

ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് ഷോയില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകളും ആശയസംവാദങ്ങളും സ്ഥിരമാണ്. ഇതിന്റെ പേരില്‍ ഗ്രൂപ്പ് ചേര്‍ന്ന് ചിലരെ പുറത്താക്കുകയും ടാര്‍ഗറ്റ് ചെയ്ത് കളിക്കുകയും ചെയ്യാറുണ്ട്. പലരെയും പുറത്താക്കാന്‍ ഇതിലൂടെ അകത്തുള്ളവര്‍ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച രണ്ടു പേര്‍ക്കാണ് ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തായത്. അതില്‍ ഒരാളാണ് വൈബര്‍ ഗുഡ് ദേവു. ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ അവര്‍ വന്‍ വെളിപ്പെടുത്തലുകളാണ് നടത്തിയത്. ബിഗ് ബോസ് വീട്ടില്‍ തനിക്ക് ഒരാളോട് മാത്രമാണ് ശത്രുത ഉള്ളതെന്ന് ശ്രീ ദേവി പറയുന്നു.

ബിഗ്ഗ് ബോസിന് അകത്തുള്ള ആരോടും എനിക്ക് ശത്രുതയില്ല. എന്നാല്‍ വിഷ്ണുവിനോട് മാത്രം ഉണ്ട്. പുറത്തിറങ്ങി ആരോട് കോണ്ടാക്ട് കീപ് ചെയ്താലും അവനുമായി യാതൊരു തര ബന്ധവും ഉണ്ടായിരിക്കില്ല. എന്റെ മോളെ വച്ച് കളിച്ചാല്‍ ഞാന്‍ ക്ഷമിക്കില്ല. മോളുടെ പേര് വച്ച് അവന്‍ കളിച്ച കളിയില്‍, ഇവിടെ അവന്‍ സെറ്റ് ചെയ്ത് പോയ ആളുകളും പങ്ക് ചേര്‍ന്നു. ആ ഒരു കമന്റ് കൊണ്ട് മോളെ തളര്‍ത്തി.

വിഷ്ണു ഒറ്റയ്ക്ക് അതിനുള്ളില്‍ ഒന്നും കളിച്ചിട്ടില്ല, മറ്റുള്ളവരെ ചൊറിയുന്നതല്ലാതെ. അവന്‍ മാരാരുടെയും ഷിജു ചേട്ടന്റെയും എല്ലാം നിഴല്‍ പറ്റി മുന്നോട്ട് പോകുകയാണ്. ഇപ്പോഴൊന്നും അവന്‍ പുറത്ത് വരേണ്ട. അവന്‍ അവിടെ നിന്ന് കളിക്കട്ടെ. മാരാരും ഷിജു ചേട്ടനും സ്പ്ലിറ്റ് ആവുമ്പോള്‍ അവന് മുന്നോട്ട് വരേണ്ട അവസ്ഥ വരും, അപ്പോള്‍ എനിക്കും പുറത്ത് നിന്ന് കളിക്കാമല്ലോയെന്ന് ദേവു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

വിഷ്ണുവിന്റെ മസില്‍ കണ്ട് കോരിത്തരിച്ചുവെന്ന് പറയാന്‍ മസിലൊക്കെ ഏതാള്‍ക്കും ഉണ്ടാക്കാന്‍ കഴിയുന്നതേ ഉള്ളൂ. വിഷ്ണു എന്നോട് വന്ന് സംസാരിച്ചതൊന്നും പുറത്ത് വന്നിട്ടില്ല. പുറത്തേക്ക് വന്നത് ദേവു വിഷ്ണുവിന്റെ പുറകില്‍ പോകുന്നുവെന്നാണ്. അവിടെ മാരാറേയും ഷിജു ചേട്ടനേയും റിനോഷിനേയുമൊക്കെ ഞാന്‍ ഹഗ് ചെയ്തിട്ടുണ്ട്. വിഷ്ണുവിനെ കെട്ടിപിടിക്കുമ്പോള്‍ മാത്രം എന്താ കൊമ്പ് മുളയ്ക്കുമോ..

അത് എങ്ങനെ വേണമെന്ന് എനിക്ക് തീരുമാനിക്കാം. അത് പുറത്ത് വന്നപ്പോഴേക്കും പ്രേമമായി, കെട്ടിപിടുത്തമായി, പ്രസവം മാത്രം നടന്നില്ല, ഭാഗ്യം. അതും കൂടി ആളുകള്‍ ഏറ്റെടുത്തെങ്കില്‍ കേമമായേനെ. പുറത്ത് ആളുകള്‍ ഇതിനെ കുറിച്ചൊക്കെ എന്തും സംസാരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഇത് കേരളമാണല്ലോ. ഞാന്‍ അവിടെ ആരുമായി വഴക്ക് ഉണ്ടാക്കിയാലും ആ ദിവസത്തിന്റെ അവസാനം ആരോടായാലും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാറുണ്ട്.

ശത്രുത കൊണ്ട് നടക്കുന്നത് ഗുണം ചെയ്യില്ല അവിടെ. ഞാന്‍ അവനിട്ട് കൊത്താനാണ് നില്‍ക്കുന്നതെന്ന് മാരാര്‍ക്കും മനീഷ ചേച്ചിക്കും ശ്രുതിക്കും ഷിജു ചേട്ടനുമൊക്കെ അറിയാമായിരുന്നുവെന്ന് ദേവു പറയുന്നു. വിഷ്ണുവിന് ശത്രു എന്ന സ്റ്റാറ്റസ് കൊടുക്കാന്‍ പറ്റില്ല. അതിനും മുകളിലാണ്. വേറൊന്നും കൊണ്ടല്ല, നമ്മള്‍ ഒരു ഗ്രൂപ്പ് ഓഫ് ആളുകളാണ് ബിഗ് ബോസില്‍ ഉള്ളത്. അവിടെ ഭക്ഷണം തൊട്ട് മാനസിക സംഘര്‍ഷം വരെ ആളുകള്‍ അനുഭവിക്കുന്നുണ്ട്. ആ സമയത്ത് നമ്മുക്ക് കംഫര്‍ട്ട് ആയ ഒരാളോട് സംസാരിക്കുകയെന്നത് വലിയ അപരാദമാണെന്ന് ഞാന്‍ കരുതുന്നില്ലന്നും ദേവു പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി