മള്‍ട്ടിവേഴ്‌സിലേക്ക് വിജയ്, വില്ലനും താരം തന്നെ? അച്ഛനും മകനുമല്ല.. 'ഗോട്ട്' പ്ലോട്ട് ചോര്‍ന്നു; വിവരങ്ങള്‍ ഇങ്ങനെ..

വെങ്കട് പ്രഭു-വിജയ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയതിന് പിന്നാലെ വിവാദങ്ങളും എത്തുന്നുണ്ട്. ‘ദ ഗ്രെയ്റ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ പേര് തന്റെ ചിത്രത്തിനാണ് ആദ്യം നല്‍കിയത് എന്ന പരാതിയുമായി തെലുങ്ക് സംവിധായകന്‍ നരേഷ് കുപ്പിളി രംഗത്തെത്തിയിരുന്നു. എന്നാല്‍ വിജയ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വിവരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തിന്റെ പ്ലോട്ട് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരിക്കുകയാണ്. ടൈം ട്രാവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ പുതിയ ടൈംലൈനില്‍ ഒരു പുതിയ ശാഖ സൃഷ്ടിച്ച് നായകനെ മള്‍ട്ടിവേഴ്‌സിലേക്ക് എത്തിക്കും.

ചിത്രത്തില്‍ അച്ഛനും മകനുമല്ല, വ്യത്യസ്ത കാലഘട്ടങ്ങളിലെ ഒരേ കഥാപാത്രമാണ് കണ്ടുമുട്ടുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്റെ ചെറുപ്പകാലത്തെ വ്യക്തിയെ കണ്ടുമുട്ടുന്ന ഒരു കുറ്റവാളിയായിരിക്കും വിജയ്. അതേസമയം വിജയ്‌യുടെ മറ്റൊരു കഥാപാത്രം റോ ഏജന്റാകാന്‍ ആഗ്രഹിക്കുന്നു യുവാവാണ്.

എന്നാല്‍ തന്റെ കാലത്തേക്ക് തിരിച്ചെത്തുന്നതിന് സഹായം ലഭിക്കാന്‍ മുതിര്‍ന്ന വിജയ് നുണ പറയുന്നു. പോസ്റ്ററിലേത് പോലെ രണ്ട് വിജയ് ഉണ്ടാകും. എന്നാല്‍ വിജയ് മൂന്നില്‍ കുറയാത്ത ഗെറ്റപ്പിലും എത്തും. ഈ വേഷങ്ങളില്‍ ഭൂരിഭാഗവും ചെറിയ അതിഥി വേഷങ്ങളായിരിക്കും. എന്നാല്‍ ഇതിലൊരാള്‍ വില്ലനായിരിക്കും എന്നാണ് പുറത്തെത്തിയ വിവരം.

ചിത്രത്തിലെ ടൈം ട്രാവല്‍ ഡിസിയുടെ ഫ്‌ലാഷ് പോലെയോ, ബാക് ടു ഫ്യൂച്ചര്‍ പോലെയോ ആയിരിക്കും എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ പ്ലോട്ട് സത്യമാണോ എന്നൊന്നും സ്ഥിരീകരണമില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ ശ്രീലങ്കയിലാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക