'രജനി സാര്‍ കാശ് തിരിച്ചു തരണം', തലൈവര്‍ക്ക് അടിപതറിയോ? 'വേട്ടയ്യന്‍' പ്രേക്ഷക പ്രതികരണം

തലൈവരുടെ ‘വേട്ടയ്യന്‍’ ആവശത്തോടെ ഏറ്റെടുത്ത് ആരാധകര്‍. ചിത്രത്തില്‍ രജനികാന്ത് നിറഞ്ഞാടിയപ്പോള്‍, ഫഹദ് ഫാസിലും തകര്‍ത്തു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. ആദ്യ 20 മിനിട്ട് രജനികാന്തിന്റെ മാസ് പെര്‍ഫോമന്‍സ് ആണ്. തുടര്‍ന്ന് സിനിമ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഴോണറിലേക്ക് മാറും. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഗംഭീരം എന്ന അഭിപ്രായങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ചില നെഗറ്റീവ് പ്രതികരണങ്ങളും എത്തുന്നുണ്ട്.

”എന്‍കൗണ്ടറുമായി ബന്ധപ്പെട്ട ഒരു ശക്തമായ കഥയാണ്. എന്‍കൗണ്ടര്‍ ആണ് കുറ്റവാളികളെ ഇല്ലാതാക്കാനുള്ള പരിഹാരമെന്ന് പൊലീസുകാര്‍ക്ക് എങ്ങനെ തീരുമാനിക്കാനാകും? എന്തായാലും ബ്രില്യന്റ് കണ്‍സപ്റ്റ്. ടിജെ ജ്ഞാനവേലിന്റെ വേഗത്തില്‍ പോകുന്ന തിരക്കഥ. ഛായാഗ്രാഹകന്‍ കതിരിന്റെ മികച്ച ഫ്രെയ്മുകള്‍. രജനികാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച കണ്ടന്റുള്ള കഥ. രജനിയുടെ മാനറിസങ്ങളും കൊമേഴ്യല്‍ വശവും സംവിധായകന്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. പാട്രിക് എന്ന ടെക്കിയായി എത്തിയ ഫഹദ് ഫാസില്‍ ഗംഭീരം. സൂപ്പര്‍സ്റ്റാറിന്റെ ഒരു മികച്ച പൊലീസ് ചിത്രം. ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും വിഷ്വല്‍ ട്രീറ്റ്” എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം.

”വളരെ ക്രിയേറ്റീവ് ആയ ഓപ്പണിങ് മുതല്‍ സിനിമയുടെ അവസാനം വരെ ജ്ഞാനവേല്‍ തലൈവരെ മാസ് ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലുടനീളം തലൈവര്‍ മാസ്റ്റര്‍ക്ലാസ് അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. വളരെ സങ്കീര്‍ണ്ണമായ വിശദാംശങ്ങളും സംഭാഷണങ്ങളും ഒക്കെയുള്ള രസകരമായ തിരക്കഥ. കതിരിന്റെ ഫ്രെയ്മുകള്‍ ആകര്‍ഷിക്കുന്നതാണ്. അനിരുദ്ധും സ്‌കോര്‍ ചെയ്തിട്ടുണ്ട്. തലൈവര്‍ക്കൊപ്പം ഫാഫയുടെ ബ്രില്യന്റ് പെര്‍ഫോമന്‍സ്. ബിഗ് ബി തികച്ചും അനുയോജ്യമായ കഥാപാത്രം. തലൈവരിനൊപ്പം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. റിതികയും ദുഷാരയും മഞ്ജു വാര്യരും മികച്ച പെര്‍ഫോമര്‍മാരായി തിളങ്ങുകയും സ്വാധീനം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്” എന്നാണ് എക്‌സില്‍ എത്തിയ ഒരു അഭിപ്രായം.

”സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെയും ഫാഫയുടെയും രംഗങ്ങള്‍ വളരെ രസകരവും ഉന്മേഷദായകവുമാണ്. ഫഹദ് ഫാസിലിനെ ഇത്തരമൊരു കഥാപാത്രത്തില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം” എന്നാണ് മറ്റൊരു അഭിപ്രായം. ”നെഗറ്റീവുകള്‍ ഒന്നുമില്ല. വേറെ ലെവല്‍.. അടിപൊളി.. നല്ല മെസേജുള്ള രജനിയുടെ പക്കാ കൊമേഴ്യല്‍ ചിത്രം” എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു അഭിപ്രായം. അതേസമയം, ചിലര്‍ നെഗറ്റീവ് അഭിപ്രായങ്ങളുമായും എത്തുന്നുണ്ട്.

”നിരാശ സമ്മാനിക്കുന്ന ചിത്രം. രജനി സാര്‍ ടിക്കറ്റിന്റെ കാശ് തിരിച്ച് തരണം. ജയ് ഭീം സംവിധായകന്റെ ഫ്‌ളോപ്പ് സിനിമ. രജനിയും സംവിധായികയായ മകള്‍ സൗന്ദര്യയും ചേര്‍ന്ന് തിരക്കഥ മോശമാക്കി എന്നാണ് തോന്നുന്നത്” എന്നാണ് സുരേന്ദര്‍ ടിവികെ എന്ന അക്കൗണ്ടില്‍ നിന്നെത്തിയ ഒരു അഭിപ്രായം. ഇതിനൊപ്പം ഒരു പ്രേക്ഷകന്‍ രജനി സാര്‍ ടിക്കറ്റിന്റെ കാശ് തിരിച്ചു തരണം എന്ന വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്” എന്നാണ് എക്‌സില്‍ എത്തിയ ഒരു നെഗറ്റീവ് അഭിപ്രായം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ