തിയേറ്ററില്‍ ബോംബ്, ഇനി പ്രതീക്ഷ ഒ.ടി.ടിയില്‍; 'ലാല്‍ സലാം' ഉടന്‍ ഒ.ടി.ടിയിലേക്ക്

തിയേറ്ററില്‍ ദുരന്തമായി മാറിയ ഐശ്വര്യ രജനികാന്ത് ചിത്രം ‘ലാല്‍ സലാം’ വളരെ പെട്ടെന്ന് തന്നെ ഒ.ടി.ടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 9ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമ റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ വലിയ തിരിച്ചടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്.

90 കോടി ചിലവിട്ട് നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ നേടാനായത് 16.15 കോടി രൂപ മാത്രമാണ്. ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 18ന് ചിത്രത്തിന് നേടാനായത് 48 ലക്ഷം രൂപയാണ്. വിഷ്ണു വിശാലും വിക്രാന്തും നായകന്‍മാരായി എത്തിയ ചിത്രത്തില്‍ കാമിയോ റോളിലാണ് രജനികാന്ത് എത്തിയത്.

തിയേറ്ററില്‍ തകര്‍ന്ന ചിത്രത്തിന് ഇനി പ്രതീക്ഷ ഒ.ടി.ടിയിലാണ്. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നെറ്റ്ഫ്‌ളിക്‌സ് നേടിയെന്ന് വാര്‍ത്തയുണ്ട്. മാര്‍ച്ച് ആദ്യവാരം നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീം ചെയ്‌തേക്കും എന്നാണ് വിവരം. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഓദ്യോഗികമായ സ്ഥിരീകരണമില്ല.

ഒരു ഗ്രാമത്തില്‍ രാഷ്ട്രീയവും ക്രിക്കറ്റും എങ്ങനെ കൂടിച്ചേരുന്നു എന്ന കഥയാണ് ലാല്‍ സലാം പറഞ്ഞത്. ചിത്രത്തിലെ രജനികാന്തിന്റെ ഗസ്റ്റ് റോളിന് വലിയ സ്വീകാര്യത ആദ്യ ദിനത്തില്‍ ലഭിച്ചിരുന്നു. ആദ്യ ദിവസം ഇന്ത്യയില്‍ മാത്രം മൂന്നേകാല്‍ കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്.

40 മിനിറ്റോളമാണ് രജനിയുടെ റോള്‍. എന്നാല്‍ പിന്നീട് ആ സ്വീകാര്യത സിനിമയ്ക്ക് ലഭിച്ചിട്ടില്ല. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിച്ചത്. 40 മിനുറ്റുള്ള രജനിയുടെ അഭിനയത്തിന് താരം 40 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക